Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2020 11:59 PM GMT Updated On
date_range 7 Dec 2020 11:59 PM GMTഇരട്ടയാറിൽ രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളെ കഴുത്തറത്ത് കൊന്നു
text_fieldsbookmark_border
*ഝാർഖണ്ഡ് സ്വദേശിയെ പൊലീസ് സാഹസികമായി പിടികൂടി *ഡിവൈ.എസ്.പിക്ക് അടക്കം പരിക്ക് കട്ടപ്പന: അന്തർ സംസ്ഥാന തൊഴിലാളികളായ സഹോദരങ്ങളെ ഒപ്പം താമസിച്ചിരുന്ന ബന്ധുവായ യുവാവ് കഴുത്തറത്ത് കൊന്നു. ഇവർക്കൊപ്പം താമസിച്ചിരുന്ന യുവതിക്ക് വെട്ടേറ്റിട്ടുണ്ട്. കട്ടപ്പന ഇരട്ടയാർ വലിയതോവാള മന്നാകുടി പൊട്ടൻപ്ലാക്കൽ ജോർജിൻെറ ഏലത്തോട്ടത്തിൽ പണിക്കെത്തിയ ഝാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളും സഹോദരങ്ങളുമായ ജംഷ് മറാണ്ടി (32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം താമസിച്ചിരുന്ന വസന്തിക്കാണ് തലക്ക് വെട്ടേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ഝാർഖണ്ഡ് ഗോഡ ജില്ലയിൽ പറയ്ഹൽ സ്വദേശി സഞ്ജയ് ബസ്കിയെ (30) പൊലീസ് ഏലത്തോട്ടം വളഞ്ഞ് സാഹസികമായി പിടികൂടി. പ്രതിയെ പിടികൂടുന്നതിനിടെ കട്ടപ്പന ഡിവൈ.എസ്.പി ഉൾെപ്പടെ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: നാലുമാസമായി ഝാർഖണ്ഡ് സ്വദേശികൾ പൊട്ടൻപ്ലാക്കൽ ജോർജിൻെറ ഏലത്തോട്ടത്തിൽ പണിക്ക് എത്തിയിട്ട്. ജോർജിൻെറ വീടിനോട് ചേർന്ന കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. ഞായറാഴ്ച ടൗണിൽ പോയി തിരിച്ചുവന്ന തൊഴിലാളികൾ മൂന്നുപേരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. അതിനിടെ ഇവർ തമ്മിൽ പണം സംബന്ധിച്ച് വാക്തർക്കമുണ്ടായി. തുടർന്ന് മദ്യലഹരിയിൽ മൂവരും ഉറങ്ങുന്നതിനിടെ സഞ്ജയ് ബസ്കി ഏലം കവാത്ത് ചെയ്യുന്ന കത്തി ഉപയോഗിച്ച് കഴുത്തറത്ത് ജംഷ് മറാണ്ടിയെയും ഷുക്ക് ലാൽ മറാണ്ടിയെയും കൊല്ലുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് വാസന്തിയുടെ തലക്ക് വെട്ടേറ്റത്. വെട്ടുകൊണ്ട വസന്തി ഓടി ഉടമ ജോർജിൻെറ വീട്ടിലെത്തി ജനലിൽ തട്ടിവിളിച്ചു. ജോർജ് വസന്തി പറഞ്ഞതുപ്രകാരം മുറിയിലെത്തി നോക്കുമ്പോൾ ഇരുവരും കൊല്ലപ്പെട്ട നിലയിലായിരുന്നു. സമീപത്ത് പ്രതി കത്തിയുമായി നിൽക്കുന്നുണ്ടായിരുന്നു. കത്തി താഴെയിടാൻ ജോർജ് ആവശ്യപ്പെട്ടെങ്കിലും പ്രതി ഏലത്തോട്ടത്തിലേക്ക് കടന്നു. ജോർജാണ് സമീപവാസികളെയും പൊലീസിനെയും വിവരം അറിയിച്ചത്. വൈകാെത കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്മോഹനൻ, സി.ഐ വിശാൽ ജോൺസൺ, എസ്.ഐ സന്തോഷ് സജീവ്, വണ്ടന്മേട് സി.ഐ നവാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസും നാട്ടുകാരും ചേർന്ന് രാത്രി ഏലത്തോട്ടത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ സഹസികമായി പിടികൂടിയത്. പൊലീസിനുനേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിെയ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഡിവൈ.എസ്.പിയുടെ കൈക്ക് മുറിവേറ്റത്. തുടർന്ന് പ്രതിയെ കീഴ്പ്പെടുത്തി പൊലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച പ്രതിയെ തിങ്കളാഴ്ച ഉച്ചയോടെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു. കൊലപാതകം നടന്ന മുറി, കൊലപാതകം നടത്തിയ രീതി തുടങ്ങിയവ പ്രതി പൊലീസിനോട് വിവരിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തി കോവിഡ് ടെസ്റ്റിനുശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും. TDG JEMSH MARANDI 32 ജംഷ് മറാണ്ടി (32), TDG SHUKHLAL MARANDI 43 ഷുക്ക് ലാൽ മറാണ്ടി (43) TDG SANJAY BUSKI MURDER ACCUSED സംഭവത്തിൽ പിടിയിലായ അന്തർ സംസ്ഥാന തൊഴിലാളി സഞ്ജയ് ബസ്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story