Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅങ്ങനെ വയലിൻ ജോഷി,...

അങ്ങനെ വയലിൻ ജോഷി, വയലിൻ ചിഹ്നത്തിൽ വോട്ടുതേടുന്ന സ്ഥാനാർഥിയായി

text_fields
bookmark_border
കോട്ടയം: എന്തേ, വയലിനുമായി എന്നുചോദിച്ചാൽ ഇത് വിട്ടൊരു കളിയില്ലെന്നാകും ജോഷിയുടെ മറുപടി. അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം എത്തിയപ്പോഴും ജോഷി വയലിൻ വിട്ടില്ല. . ഇപ്പോൾ വയലിൻ തന്ത്രികൾ മീട്ടി വോട്ടുതേടുന്ന തിരക്കിലും. കോട്ടയം നഗരസഭ 27ാം വാർഡിൽ വയലിനിസ്റ്റായ എ.സി. ജോഷിയാണ് വയലിൻ ചിഹ്നത്തിൽ വോട്ടുതേടുന്നത്. മുഴുസമയ കലാകാരനായ ജോഷി 14 വർഷമായി കോട്ടയം തിരുവാതുക്കലിൽ നവനീത് സ്കൂൾ ഓഫ് മ്യൂസിക്കെന്ന സ്ഥാപനം നടത്തിവരുകയാണ്. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് വരുന്നതും കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയാകാൻ നിർബന്ധിക്കുന്നതും. ജോസഫ് വിഭാഗത്തിന് ചെണ്ടയാണ് ചിഹ്നമെങ്കിലും തൻെറ വയലിൻ കൈവിട്ട് മത്സരമില്ലെന്ന് ജോഷി നിലപാട് എടുത്തു. ഇതോടെ ചെണ്ട കൊട്ടിയല്ല, കോട്ടയത്ത് വയലിൻ മീട്ടി വോട്ടുതേടാമെന്ന് തീരുമാനിച്ച ജോസഫുകാർ ജോഷിക്ക് കൈകൊടുത്തു. ഇപ്പോൾ വയലിൻ മീട്ടിയാണ് ജോഷിയുടെ വോട്ട്യാത്ര. ഭവനസന്ദർശനം നടത്തുേമ്പാഴെല്ലാം സ്വന്തം 'ജീവിത'ത്തെയും ഒപ്പം കൂട്ടുന്നു. നാട്ടിൽ വയലിൻ ജോഷിയെന്ന പേരിൽ അറിയപ്പെടുന്ന സ്ഥാനാർഥി പോസ്റ്ററുകളിലും അതേപേരാണ് ഉപയോഗിച്ചത്. എസ്.എൻ.ഡി.പിയുടെ സജീവ പ്രവർത്തകൻകൂടിയാണ്. ജോഷി വയലിൻ മീട്ടിയുള്ള വോട്ടുതേടലിനോട് വോട്ടർമാർ മികച്ച രീതിയിലാണ് പ്രതികരിക്കുന്നതെന്നും പറയുന്നു. കോട്ടയം നഗരസഭയിൽ യു.ഡി.എഫിൽ സൗഹൃദമത്സരം നടക്കുന്ന വാർഡ് കൂടിയാണിത്. കോൺഗ്രസിനും ജോസഫിനും വെവ്വേറെ സ്ഥാനാർഥികൾ. കോൺഗ്രസിന് അനിൽ കാണക്കാരിയാണ് രംഗത്ത്. എൽ.ഡി.എഫിലും ഇവിടെ പ്രശ്നങ്ങളുണ്ട്. സി.പി.എമ്മിനെതിരെ നിലവിലെ കേരള കോൺഗ്രസ് കൗൺസിലറായിരുന്ന മീരാ ബാലും സ്വതന്ത്രയായി പോരിനുണ്ട്. സി.പി.എമ്മിലെ മനോജും എൻ.ഡി.എക്കായി വേണുവുമാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ കേരള കോൺഗ്രസ് വിജയിച്ച സീറ്റായിരുന്നു ഇത്. പടം DP
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story