Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതെരഞ്ഞെടുപ്പ് കൺവെൻഷൻ

തെരഞ്ഞെടുപ്പ് കൺവെൻഷൻ

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: ജില്ല പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി െജസി ഷാജൻെറ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല കമ്മിറ്റി അംഗം വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഡോ. എൻ. ജയരാജ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ , ഒ.പി.എ. സലാം, വി.പി. ഇസ്മായിൽ, അഡ്വ. എം.എ. ഷാജി, സ്ഥാനാർഥി െജസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ ഷക്കീല നസീർ, പ്രഫ. എം.കെ. രാധാകൃഷ്ണൻ, അന്നമ്മ ജോസഫ്, തോമസ് വെട്ടുവേലി, ജോളി മടുക്കക്കുഴി, എൻ.സി.പി നേതാവ് ഇബ്രാഹിം പുളിമൂട്ടിൽ, അബ്ദുൽ റസാഖ്, ഷമീം അഹമ്മദ്, ടി.കെ. ജയൻ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിന് എതിർ വശത്ത് ബാങ്ക് ഓഫ് ബറോഡായുടെ മുകൾ വശത്തായി പ്രവർത്തനം തുടങ്ങി. ഡോ. എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. KTL LDF CONVENTION KJPLY ജില്ല പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്യുന്നു വഴിവിളക്കുകള്‍ തെളിയുന്നില്ലെന്ന് പരാതി പാലാ: ടൗണില്‍ വഴിവിളക്കുകള്‍ തെളിയുന്നില്ലെന്ന് പരാതി. സൻെറ് തോമസ് സ്‌കൂള്‍, ആശുപത്രി ജങ്ഷന്‍, മുരിക്കുംപുഴ, ളാലം പാലം, കെ.എസ്.ആര്‍.ടി.സി, ബൈപാസ് റോഡ്, സിവില്‍ സ്റ്റേഷന്‍ ജങ്ഷന്‍ എന്നിവിടങ്ങളിലൊന്നും വഴിവിളക്ക് തെളിയുന്നില്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ് കാല്‍നട യാത്രക്കാര്‍ക്ക് ആശ്രയം. കോവിഡ് കാലമായതിനാല്‍ കടകളും വ്യാപാരസ്ഥാപനങ്ങളും നേരത്തേ അടക്കുന്നതോടെ പ്രദേശം കൂരിരുട്ടിലാകും. സ്ത്രീകളും പ്രായമായവരും പേടിച്ചാണ് ഇതുവഴി കടന്നുപോകുന്നത്. സൻെറ് തോമസ് സ്‌കൂളിന് സമീപം കഴിഞ്ഞദിവസം വഴിയാത്രക്കാരനായ വയോധികന് നേരെ കൈയേറ്റ ശ്രമവും നടന്നു. സന്ധ്യസമയത്ത് കടയില്‍ പോയി മടങ്ങിയ വയോധികൻെറ പിന്നാലെ ഇതരസംസ്ഥാനക്കാരനായ യുവാവ് എത്തി. പണമെന്ന് കരുതി പൊതി തട്ടിപ്പറിക്കാന്‍ ശ്രമമുണ്ടായെങ്കിലും ഇദ്ദേഹം സ്‌കൂളിൻെറ ഗേറ്റിനുള്ളിലേക്ക് കയറിയതോടെ രക്ഷപ്പെടുകയായിരുന്നു. വഴിവിളക്കുകള്‍ തെളിയാത്തത് മദ്യപര്‍ക്കും മോഷ്ടാക്കള്‍ക്കും സഹായമാകുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story