Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവോട്ടുതേടി ദമ്പതികൾ...

വോട്ടുതേടി ദമ്പതികൾ ഇറങ്ങും

text_fields
bookmark_border
മുണ്ടക്കയം: വോട്ട് തേടി ദമ്പതികൾ ഇറങ്ങും; അതും രണ്ട് പഞ്ചായത്തിൽ. ഭാര്യയും ഭർത്താവും മത്സരരംഗത്തുള്ള കോരുത്തോട് പള്ളിപ്പടി പുളിച്ചുമാക്കൽ വീട്ടിൽ തെരഞ്ഞെടുപ്പ് ചൂട് കൂടുകയാണ്. ഭാര്യയും ഭർത്താവും എൻ.ഡി.എ സ്ഥാനാർഥികളായതോടെയാണ് ഈ കുടുംബം തെരഞ്ഞെടുപ്പ് ചൂടിലായത്. രണ്ട് പഞ്ചായത്തുകളിലായാണ് ഇരുവരും മത്സരിക്കുന്നത്. എസ്. ഷിജോ മോൻ കോരുത്തോട് പഞ്ചായത്ത് എട്ടാം വാർഡിലാണങ്കിൽ ഭാര്യ സൗമ്യ ഷിയ മുണ്ടക്കയം പഞ്ചായത്ത് മൂന്നാം വാർഡിലാണ് മത്സരിക്കുന്നത്. KTL Shijomon & saumya shiya ചിത്രം- എസ്. ഷിജോമോനും ഭാര്യ സൗമ്യ ഷിയയും പത്താം വാർഡിൽ അഗസ്റ്റിൻ ജോസഫ്; കോൺഗ്രസിൽ സീറ്റ് ധാരണയായി ഗാന്ധിനഗർ: ആർപ്പൂക്കര പഞ്ചായത്തിൽ തർക്കമുണ്ടായിരുന്ന പത്താം വാർഡിൽ കോൺഗ്രസ്-ഐ ഗ്രൂപ്പിൽപെട്ട ബ്ലോക്ക് പ്രസിഡൻറ് അഗസ്റ്റിൻ ജോസഫ് സ്ഥാനാർഥിയാകും. ബ്ലോക്ക് സെക്രട്ടറി സോബിൻ തെക്കേടവും ഈ വാർഡിനെ പ്രതിനിധീകരിച്ച് പത്രിക നൽകിയിരുന്നു. പിന്നീട് സ്ഥാനാർഥിനിർണയ യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷംപേരും സോബിനെ പിന്തുണച്ചു. തുടർന്ന് യോഗത്തിൽ വാക്തർക്കം ഉണ്ടാവുകയും നേതൃത്വം ഇടപെട്ട് കെ.പി.സി.സി ഭാരവാഹികളെ കാണുകയും ചെയ്തു. ഇരുവരും ഒരേ ഗ്രൂപ്പിൽപെട്ടതിനാൽ രമേശ് ചെന്നിത്തല ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. 16 സീറ്റുള്ള പഞ്ചായത്തിൽ കോൺഗ്രസ് പതിനാല് സീറ്റിലും കേരള കോൺഗ്രസ്-ജോസഫ്, കേരള കോൺഗ്രസ് ജേക്കബ് ഒാരോ സീറ്റിലും മത്സരിക്കും. ഒന്ന് -ആശ ഷാജി (കോൺ.), രണ്ട് -ഉഷ ഓമനക്കുട്ടൻ (കോൺ. ), മൂന്ന് -എം.ജെ. ജസിമോൾ (കോൺ.), നാല് -ബീന രാജേന്ദ്രൻ (കോൺ.), അഞ്ച്  -റോയി പുതുശേരി (കോൺ.), ആറ് -ജസ്റ്റിൻ ജോസഫ് (കോൺ.), ഏഴ് -ലൂക്കോസ് ഫിലിപ്പോസ് (ജേക്കബ്), എട്ട് -റോസ്ലിൻ ടോമിച്ചൻ (കോൺ.), ഒമ്പത് -അരുൺ ഫിലിപ് (കോൺ.), 10 അഗസ്റ്റിൻ ജോസഫ് (കോൺ.), 11- ദീപ ജോസ് (കോൺ.), 12- വിഷ്ണു വിജയൻ (കോൺ.), 13 -ഓമന സണ്ണി (കേരള കോൺഗ്രസ് ജോസഫ്), 14 -അനൂപ് നടേശൻ (കോൺ.), 15 -സുനിത ബിനു (കോൺ.) 16 അഞ്ജു മനോജ് (കോൺ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story