Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2020 11:59 PM GMT Updated On
date_range 17 Nov 2020 11:59 PM GMTപട്ടികജാതി സീറ്റിലെ എൽ.ഡി.എഫ്-യു.ഡി.എഫ് വനിത സ്ഥാനാർഥികൾ 'വ്യാജ'ന്മാർ
text_fieldsbookmark_border
ജാതി സർട്ടിഫിക്കറ്റ് വ്യാജമെന്ന് തഹസിൽദാർ നെടുങ്കണ്ടം: പട്ടികജാതി വനിത സംവരണ സീറ്റിൽ വ്യാജ സർട്ടിഫിക്കറ്റ്്് തരപ്പെടുത്തിയതായ പരാതിയിൽ നടന്ന അന്വേഷണത്തിൽ ഇരു മുന്നണിയിലെയും സ്ഥാനാർഥികൾ വ്യാജന്മാരെന്ന് കണ്ടെത്തിയതായി ഉടുമ്പൻചോല തഹസിൽദാർ. ഉടുമ്പൻചോല പഞ്ചായത്ത് രണ്ടാം വാർഡ് പാമ്പുപാറയിലാണ് വ്യാജ ജാതി സർട്ടിഫിക്കറ്റ്് തരപ്പെടുത്തി വനിത സ്ഥാനാർഥികൾ മത്സര രംഗെത്തത്തിയത്. ഇടതു മുന്നണി സ്ഥാനാർഥി പട്ടികജാതി വനിത സംവരണ സീറ്റിൽ മത്സരിക്കാനായി വ്യാജ പട്ടികജാതി സർട്ടിഫിക്കറ്റ് തയാറാക്കിയതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ ആദ്യം രംഗത്തെത്തി. ക്രിസ്ത്യൻ മതാചാര പ്രകാരം വിവാഹിതയാവുകയും ജിവിതം നയിക്കുകയും ചെയ്യുന്ന യുവതിക്ക് പട്ടികജാതി വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്ന്്് റവന്യൂ അധികൃതർ കണ്ടെത്തി. സംഭവത്തിൽ ഉടുമ്പൻചോല വില്ലേജ് ഒാഫിസറോടും തഹസിൽദാർ വിശദീകരണം തേടി. തെളിവെടുപ്പ് നടത്തി സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യുന്നതടക്കം നിയമ നടപടികളിലേക്ക് നീങ്ങുന്നതിനിടെ എതിർ സ്ഥാനാർഥിക്കെതിരെ സമാന പരാതിയുമായി സി.പി.എം പ്രവർത്തകരും എത്തി. ഇതിൽ രാജാക്കാട് വില്ലേജ് ഓഫിസറിൽനിന്ന് വിശദീകരണം തേടിയ സമാന നടപടിയാണ് യു.ഡി.എഫ് സ്ഥാനാർഥിയുടേതെന്നും കണ്ടെത്തിയെന്ന് തഹസിൽദാർ നിജു കുര്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story