Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2020 12:00 AM GMT Updated On
date_range 16 Nov 2020 12:00 AM GMTശബരിമലയില്‍ സുരക്ഷക്ക് ഒരേ സമയം നാല് എസ്.പിമാർ
text_fieldsbookmark_border
പത്തനംതിട്ട: ശബരിമലയില്‍ ഒരേ സമയം നാല് എസ്.പിമാരുടെ നേതൃത്വത്തില്‍ സുരക്ഷക്രമീകരണം ഒരുക്കും. മണ്ഡല-മകരവിളക്ക് കാലത്ത് നാലുഘട്ടമായാണ് െപാലീസ് ക്രമീകരണം. ദക്ഷിണമേഖല ഐ.ജിയും റേഞ്ച് ഡി.ഐ.ജിയും മേല്‍നോട്ടം വഹിക്കും. പ്രതിദിനം 500 പൊലീസുകാർ നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി ഉണ്ടാകും. ഈ മാസം 30 വരെയുള്ള ആദ്യഘട്ടത്തില്‍ എസ്.പിമാരായ ആര്‍. സുകേശന്‍, ബി. കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് സന്നിധാനത്ത് ചുമതല. കെ.എം. സാബു മാത്യു, കെ.എല്‍. ജോണ്‍കുട്ടി എന്നിവര്‍ക്ക് പമ്പയുടെ ചുമതല നല്‍കി. ഡിസംബര്‍ ഒന്നുമുതല്‍ 15 വരെയുള്ള രണ്ടാംഘട്ടത്തില്‍ ബി.കെ. പ്രശാന്തന്‍ കാണി, കെ.എസ്. സുദര്‍ശനന്‍ എന്നിവര്‍ക്ക് സന്നിധാനത്തിൻെറയും കെ.കെ. അജി, എ. ഷാനവാസ് എന്നിവര്‍ക്ക് പമ്പയുടെയും ചുമതലയുണ്ടാകും. ഡിസംബര്‍ 16 മുതല്‍ 31 വരെയുള്ള മൂന്നാംഘട്ടത്തില്‍ എ.എസ്. രാജു, കെ.വി. സന്തോഷ് എന്നിവര്‍ക്ക് സന്നിധാനത്തിൻെറയും എം.സി. ദേവസ്യ, എസ്. ദേവമനോഹര്‍ എന്നിവര്‍ക്ക് പമ്പയുടെയും ചുമതലയുണ്ടാകും. അവസാനഘട്ടത്തില്‍ എസ്. നവനീത് ശര്‍മ, ഇ.എസ്. ബിജിമോന്‍, വി. അജിത്ത് എന്നിവര്‍ക്ക് സന്നിധാനെത്തയും കെ. രാധാകൃഷ്ണന്‍, ജോസി ചെറിയാന്‍ എന്നിവര്‍ക്ക് പമ്പയിെലയും ചുമതല നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story