Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2020 11:59 PM GMT Updated On
date_range 9 Nov 2020 11:59 PM GMTതെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവരെ സ്ഥിരനിക്ഷേപമായി കാേണെണ്ടന്ന് സി.ബി.സി.ഐ ലെയ്റ്റി കൗണ്‍സില്‍
text_fieldsbookmark_border
കോട്ടയം: പൊതുതെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ സമുദായത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സ്ഥിരനിക്ഷേപമായി കണ്ടിരുന്ന കാലം കഴിെഞ്ഞന്നും ഭീകരവര്‍ഗീയ പ്രസ്ഥാനങ്ങളെ താലോലിച്ച് സംരക്ഷിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സി.ബി.സി.ഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍. തെരഞ്ഞെടുപ്പിൽ ക്രൈസ്തവര്‍ പിന്തുണച്ചവര്‍ അധികാരത്തിലിരുന്ന് എന്തുനേടിത്തന്നുവെന്ന് വിലയിരുത്തണം. പ്രശ്‌നാധിഷ്ഠിതവും ആദര്‍ശമൂല്യങ്ങളില്‍ അടിയുറച്ചതുമായ രാഷ്ട്രീയ സമീപനവും സമുദായപക്ഷ നിലപാടും ക്രൈസ്തവ വിഭാഗങ്ങള്‍ ഒരുമിച്ചിരുന്ന് രൂപപ്പെടുത്തുന്നില്ലെങ്കില്‍ നിലനിൽപ് തന്നെ അപകടത്തിലാകും. രാഷ്ട്രീയ നേതൃത്വം അടിച്ചേൽപിക്കുന്ന സ്ഥിരം സ്ഥാനാർഥികള്‍ക്ക് വോട്ടുചെയ്യുന്ന ഉപകരണങ്ങളായി അധഃപതിക്കാന്‍ സമുദായത്തിനെ ഇനിയും കിട്ടില്ല. സമുദായബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള നിസ്വാർഥരായ വ്യക്തിത്വങ്ങളെ തെരഞ്ഞെടുക്കണം. സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ ക്രൈസ്തവ ജനപ്രതിനിധികള്‍ കാലങ്ങളായി ഒളിച്ചോട്ടം നടത്തുകയാണ്. തെരഞ്ഞെടുപ്പുകളിലെ സാമുദായിക നിലപാടുകൾ വിലയിരുത്താനും പങ്കുവെക്കാനും വിവിധ തലങ്ങളില്‍ യോഗങ്ങള്‍ വിളിക്കുമെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story