Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2020 12:00 AM GMT Updated On
date_range 8 Nov 2020 12:00 AM GMTഒരുമുന്നണിയുടെയും ഭാഗമാകാനില്ല -പി.സി. ജോർജ്
text_fieldsbookmark_border
കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരുമുന്നണിയുടെയും ഭാഗമാകാനില്ലെന്ന് പി.സി. ജോർജ് എം.എൽ.എ. പ്രാദേശികമായി ബി.െജ.പി അടക്കം ആരുമായും നീക്കുപോക്ക് ഉണ്ടാക്കും. കോട്ടയം ജില്ല പഞ്ചായത്തിലെ നാലുഡിവിഷനിൽ ജനപക്ഷം മത്സരിക്കും. പൂഞ്ഞാറിൽ മകൻ ഷോൺ ജോർജ്, മുണ്ടക്കയത്ത് ഒ.െക. രാജൻ, എരുമേലിയിൽ അനീഷ് വാഴയിൽ എന്നിവരാണ് മത്സരിക്കുന്നത്. ഭരണങ്ങാനത്ത് സ്ഥാനാർഥിയെ അടുത്ത ദിവസം തീരുമാനിക്കും. പഞ്ചായത്തുകളിലെ സ്ഥാനാർഥികൾ സംബന്ധിച്ച് മൂന്നുദിവസത്തിനകം അന്തിമതീരുമാനമാകും. അഞ്ഞൂറിലധികം സ്ഥാനാർഥികളെ നിശ്ചയിച്ചുകഴിഞ്ഞു. ഒരിലയുള്ള ആപ്പിൾ ചിഹ്നത്തിലാണ് മത്സരിക്കുക. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിെലക്കാൾ കൂടുതൽ സ്ഥാനാർഥികൾ ഇത്തവണ ജയിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു. കോട്ടയം പ്രസ് ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിനൊപ്പം നിന്നതുകൊണ്ട് തൻെറ പാർട്ടിക്ക് ലാഭമുണ്ടായിട്ടില്ല. യു.ഡി.എഫിനെ നയിക്കുന്ന കോൺഗ്രസ് ആറുകഷണമാണ്. നേതാക്കൾ തമ്മിെല അടി കഴിഞ്ഞ് യു.ഡി.എഫ് നന്നാവാൻ വഴിയില്ല. അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്താണ് ജനപക്ഷത്തിൻെറ മത്സരം. ഫണ്ട് കൃത്യമായി ജനങ്ങളിലെത്തിക്കും. താൻ മുസ്ലിംകൾക്കെതിരെ വർഗീയത പറഞ്ഞെന്നത് ശരിയല്ല. മുസ്ലിംകൾക്ക് സ്ഥാനങ്ങൾ കിട്ടിയത് സംവരണം കൊണ്ടല്ല, പഠിച്ചിട്ടാണെന്ന് ചുണ്ടിക്കാട്ടാനാണ് ശ്രമിച്ചത്. സംസ്ഥാനത്ത് കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുെന്നന്ന ആരോപണത്തിൽ കഴമ്പില്ല. സോളാർ കേസിൽ വലിയ കക്ഷികളൊക്കെ ജയിലിൽ പോകുമെന്നാണ് കേൾക്കുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിെവക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി നൽകിയതായും പി.സി. ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story