Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 11:58 PM GMT Updated On
date_range 4 Nov 2020 11:58 PM GMTശബരിമല തീർഥാടനം: നെയ്യഭിഷേകത്തിനും വഴിപാടുകൾക്കും അവസരം നിഷേധിക്കരുത് -എന്‍.എസ്.എസ്
text_fieldsbookmark_border
ചങ്ങനാശ്ശേരി: വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിച്ച് തീർഥാടകരെ ബുദ്ധിമുട്ടിക്കാതെയാകണം ശബരിമല ദര്‍ശനമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നെയ്യഭിഷേകവും മറ്റു വഴിപാടുകളും നടത്താന്‍ അവസരം നിഷേധിക്കുന്നത് ഭക്തരോട് കാണിക്കുന്ന വിവേചനമാണ്. നെയ്യഭിഷേകം ചെയ്തില്ലെങ്കില്‍ തീർഥാടനം പൂര്‍ത്തിയായതായി അയ്യപ്പഭക്തന് കരുതാനാവില്ല. സര്‍ക്കാറിൻെറ നിയന്ത്രണത്തെ സംബന്ധിച്ച് ഏറ്റവും രസകരം കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ എന്നതാണ്. രോഗമില്ലാത്തവരെ മാത്രമേ പ്രവേശിപ്പിക്കൂ എന്ന നിബന്ധനയുള്ളപ്പോള്‍ തീർഥാടകരുടെ എണ്ണത്തിലും മറ്റു കാര്യങ്ങളിലുമുള്ള നിയന്ത്രണം എന്തിനാണ്. കോവിഡിൻെറ കാലമായതിനാല്‍ നിയന്ത്രണം വേണമെന്നതില്‍ തര്‍ക്കമില്ല. കോവിഡ് രോഗികളല്ല എന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടശേഷം പ്രവേശിപ്പിക്കുന്ന തീർഥാടകരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാകരുത് നിയന്ത്രണങ്ങൾ. കോവിഡ് വ്യാപനത്തിൻെറ പേരില്‍ വളരെയധികം നിയന്ത്രണങ്ങളാണ് തീർഥാടനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുവതീപ്രവേശനത്തിൻെറ പേരില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് മുന്‍വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം താറുമാറാക്കിയത് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ദേവസ്വം ബോര്‍ഡിനുണ്ടാക്കിയത്. അതില്‍നിന്ന് കരകയറാന്‍ ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. അതിനുപുറമേയാണ് ഇപ്പോഴത്തെ നിയന്ത്രണം. 2018 വരെ ഓരോ തീർഥാടനകാലത്തും പ്രതിദിനം കുറഞ്ഞത് അമ്പതിനായിരം തീർഥാടകര്‍ എത്തിയിരുന്ന ശബരിമലയില്‍ ഈ വര്‍ഷം പ്രതിദിനം ആയിരംപേരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. മുമ്പ് മണ്ഡലപൂജക്കും മകരവിളക്കിനും ദിവസേന ലക്ഷത്തോളം പേര്‍ എത്തിച്ചേര്‍ന്നിരുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ വാര്‍ത്തക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story