Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2020 12:00 AM GMT Updated On
date_range 31 Oct 2020 12:00 AM GMTആധുനിക ഗ്യാസ് ശ്മശാനം: പ്രഥമ ചെയര്‍മാനെ പരിപാടിയില്‍നിന്ന് ഒഴിവാക്കിയെന്ന്
text_fieldsbookmark_border
ഏറ്റുമാനൂർ: ഏറ്റുമാനൂരില്‍ ഉദ്ഘാടനം ചെയ്ത ഗ്യാസ് ശ്മശാനം വിഭാവനം ചെയ്ത് നിര്‍മാണം തുടങ്ങിവെച്ച നഗരസഭയുടെ പ്രഥമ ചെയര്‍മാനെ പരിപാടിയില്‍നിന്ന് ഒഴിവാക്കിയതായി ആരോപണം. ശ്മശാനത്തിൻെറ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട ആരോഗ്യസ്ഥിരം സമിതിയോട് ആലോചിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ആരോപണമുയര്‍ന്നു. പഞ്ചായത്ത് നഗരസഭയായി മാറിയപ്പോള്‍ പ്രഥമ ചെയര്‍മാനായി അധികാരമേറ്റ ജയിംസ് തോമസ് പ്ലാക്കിതൊട്ടിലാണ് ആധുനിക ഗ്യാസ് ശ്മശാനത്തിനും കംഫര്‍ട്ട് സ്റ്റേഷനും പദ്ധതിയിട്ടത്. ഇതിനുള്ള പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയതും ലോകബാങ്ക് സഹായം ഉള്‍പ്പെടെ ഫണ്ട് കണ്ടെത്തിയതും ഇദ്ദേഹത്തിൻെറ നേതൃത്വത്തിലായിരുന്നു. തൻെറ സ്വപ്നപദ്ധതിയായ ആധുനിക ശ്മശാനത്തിൻെറ ഉദ്ഘാടനത്തിന് ജയിംസിനെ മാറ്റിനിര്‍ത്തിയതില്‍ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ആക്ഷേപമുയര്‍ന്നു. ശ്മശാനം ആരോഗ്യസ്ഥിരം സമിതിയുടെ കീഴിലാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയെന്നല്ലാതെ തുടര്‍നടപടി തങ്ങളുമായി ചര്‍ച്ച ചെയ്തല്ല നടത്തിയതെന്ന് ആരോഗ്യസ്ഥിരംസമിതി അധ്യക്ഷന്‍ ടി.പി. മോഹന്‍ദാസ് പറഞ്ഞു. ആശംസാപ്രസംഗത്തിനായി നോട്ടീസില്‍ തൻെറ പേരുവെക്കുക മാത്രമാണ് ചെയര്മാന് ചെയ്തത്. ശ്മശാനത്തിൻെറ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പാകപ്പിഴകള്‍ സംഭവിച്ചാല്‍ ആരോഗ്യസ്ഥിരം സമിതി ഉത്തരവാദിയല്ലെന്നും മോഹന്‍ദാസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story