Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാക്സിൻ...

വാക്സിൻ കണ്ടെത്തിയാലും' കോറോണ' ഇവിടെ കാണും

text_fields
bookmark_border
കോട്ടയം: കടക്ക് പേര് അന്വേഷിച്ച് നടക്കുന്നതിനിടെ 'കോറോണ'യെന്ന് നിർദേശിച്ച സുഹൃത്ത് ഇതിലൂടെ നീ ലോകപ്രശസ്തനാകുമെന്ന കമൻറും ഒപ്പം ചേർത്തു. പേര് സ്വന്തമാക്കിയെങ്കിലും കമൻറ് നിഷ്കരുണം തള്ളിയ ആ കടയുടമ ഇപ്പോൾ പറയുന്നു- ലോകപ്രശസ്തനായില്ലെങ്കിലും കെ.കെ റോഡിലൂടെ കടന്നുപോകുന്നവരെല്ലാം ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്, എന്നെയും കടയേയും. കോട്ടയം കഞ്ഞിക്കുഴി കളത്തിപ്പടി മരിയൻ സ്കൂളിന് എതിർവശത്തായുള്ള ഇൻറീരിയർ ഡിസൈൻ കടയാണ് പേരുകൊണ്ട് ശ്രദ്ധനേടുന്നത്. ലോകം പേടിയോടെ നോക്കുന്ന 'കോറോണ'യെന്നാണ് കടയുടെ പേര്.  രാജ്യങ്ങളെല്ലാം ഏകസ്വരത്തിൽ അകറ്റിനിർത്തണമെന്ന് പറയുന്ന 'കോറോണ'യെ കടയുടമയായ പുലിക്കുട്ടിശ്ശേരി െകാല്ലങ്കേരിൽ ജോർജ്.പി.ജോൺ ചേർത്തുനിർത്തിയിട്ട് ഏഴുവർഷം. നവീകരണത്തിൻെറ ഭാഗമായി കടക്ക് പുതിയ പേര് അന്വേഷിച്ച ജോർജിന് സൃഹൃത്തായ സുവിശേഷകപ്രവർത്തകൻ കെ.കെ. രഞ്ജിത്താണ് കിരീടമെന്ന അർത്ഥമുള്ള കോറോണയെ നിർദേശിച്ചത്. കിരീടമെന്ന അർത്ഥംവരുന്ന മറ്റുപേരുകളും ഒപ്പം എത്തിയെങ്കിലും ജോർജ് തെരഞ്ഞെടുത്തത് കോറോണയെയായിരുന്നു. ജോർജിൻെറ വാക്കുകളിൽ പറഞ്ഞാൽ, ആറുവർഷം പ്രശസ്തിയൊന്നുമില്ലായിരുന്നു. എന്നാൽ, ഏഴാംവർഷം കോറോണ ഹിറ്റായി. നേരത്തേ ആരും പേര് ശ്രദ്ധിച്ചിരുന്നില്ല. കടയെയും ഗൗനിച്ചിരുന്നില്ല. ഇപ്പോൾ റോഡിൽകൂടി പോകുന്നവരെല്ലാം പേര് ശ്രദ്ധിക്കുന്നു. കാറുകളിൽ പോകുന്നവർ വരെ നിർത്തി ഇറങ്ങി കടയുെട മുന്നിൽനിന്ന് ഫോട്ടോ എടുക്കുന്നു. നിരവധി യുവാക്കളും ഫോട്ടോയെടുക്കാൻ എത്തുന്നു. അറിഞ്ഞുകേട്ട് ഫോട്ടോ എടുക്കാനായി മാത്രം എത്തുന്ന യുവാക്കളുമുണ്ട്. ഇതിനൊപ്പം പേര് കച്ചവടവും കൊണ്ടുവരുന്നതിൻെറ സന്തോഷത്തിലാണ് ജോർജ്. പേരിൻെറ കൗതുകത്തിൽ  പുതിയതായി ആൾക്കാർ എത്തുന്നതായും അദ്ദേഹം പറയുന്നു. കിച്ചൻ കബോർഡുകളും വാർഡ്രോബും നിർമിക്കുന്ന കടയാണിത്. ഒപ്പം ഇൻഡോർ ചെടികളും ചട്ടികളും ലഭ്യമാണ്. കഴിഞ്ഞദിവസം പേരുകണ്ട് കടയിലെത്തിയവർ മൂന്ന് പൂച്ചട്ടികളുമായാണ് മടങ്ങിയത്-ജോർജ് പറയുന്നു. പിതാവ് നടത്തിയിരുന്ന കട പിന്നീട് ജോർജ് ഏറ്റെടുക്കുകയായിരുന്ന. തുടർന്നായിരുന്നു  നവീകരണവും പുതിയപേരും. അന്ന് അത് വലിയ ചലനമൊന്നും സൃഷ്ടിച്ചില്ലെങ്കിലും ഇന്ന് ജോർജിനെ നാട് ശ്രദ്ധിക്കുന്നു. സംസ്ഥാനത്തിൻെറ മറ്റ് ചിലഭാഗങ്ങളിൽ കോറോണയെന്ന പേരിൽ കടകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മധ്യകേരളത്തിൽ സമാനപേരിൽ കടകളില്ലെന്നാണ് ജോർജിൻെറ പക്ഷം. വാക്സിൻ കണ്ടെത്തിയാലും ഇൗ കോറോണ ഇവിടെ തന്നെ കാണുമെന്ന ഉറപ്പും ഈ കോട്ടയംകാരൻ നൽകുന്നു. --പടം--
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story