Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകശുമാങ്ങയില്‍നിന്ന്...

കശുമാങ്ങയില്‍നിന്ന് പാനീയവുമായി പ്ലാേൻറഷൻ കോര്‍പറേഷന്‍

text_fields
bookmark_border
കോട്ടയം: കശുമാങ്ങയില്‍നിന്ന് കാര്‍ബണേറ്റ് ചെയ്ത പാനീയവുമായി സംസ്ഥാന പ്ലാേൻറഷൻ കോര്‍പറേഷന്‍. 'ഓസിയാന' എന്നപേരിലാകും ഇത് വിപണിയിലെത്തുകയെന്ന് ചെയർമാൻ എ.കെ. ചന്ദ്രനും മാനേജിങ് ഡയറക്ടർ ബി. പ്രമോദും വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോർപറേഷൻെറ തോട്ടങ്ങളിൽനിന്ന് സംഭരണത്തിനുശേഷം ഉപേക്ഷിക്കുന്ന കശുമാങ്ങയില്‍നിന്നാണ് പാനീയം ഉൽപാദിപ്പിക്കുന്നത്. പ്രതിദിനം 1000 ലിറ്ററാണ് തുടക്കത്തിൽ ഉൽപാദന ശേഷി. ക്രമേണ ആധുനിക യന്ത്രസംവിധാനങ്ങളോടെ ഇത് 5000 ലിറ്ററായി വർധിപ്പിക്കും. തുടക്കത്തിൽ 300 എം.എല്‍ പാക്കിലാണ് പുറത്തിറക്കുന്നത്. വില 25 രൂപ. കൃത്രിമ രുചിയോ മണമോ ചേര്‍ക്കാത്ത പാനീയത്തില്‍ കശുമാങ്ങയുടെ സ്വാഭാവിക ഗുണങ്ങളെല്ലാം നിലനിര്‍ത്തിയാണ് നിര്‍മാണം. നിലവിൽ 5500 ഹെക്ടറിൽ കോര്‍പറേഷന് കശുമാവ് കൃഷിയുണ്ട്. മൊത്തം ഉൽപാദനം 8000 ടണ്ണും. വിളവെടുപ്പിനുശേഷം കശുമാങ്ങ പാഴാക്കുകയാണ് പതിവ്. ഈ അവസരത്തിലാണ് കശുമാങ്ങയില്‍നിന്ന് പാനീയം ഉല്‍പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ കേരള സര്‍വകലാശാല വികസിപ്പിച്ചത്. ഇതോടെ മന്ത്രി വി.എസ്. സുനില്‍കുമാറിൻെറ നിർദേശപ്രകാരം സര്‍വകലാശാല അധികൃതരുമായി ചേര്‍ന്ന് പുതിയ സംരംഭത്തിനുള്ള പദ്ധതി തയാറാക്കുകയായിരുന്നു. കാസർകോട് മൂളിയാറിലാണ് ഓസിയാന നിര്‍മാണ യൂനിറ്റ്. അനാര്‍കാഡിയം ഓക്സിഡൻറല്‍ എന്ന കശുമാവിൻെറ ശാസ്ത്രീയ നാമത്തില്‍നിന്നാണ് ഓസിയാനയുടെ പിറവി. കശുവണ്ടിയില്‍ സ്വാഭാവികമായുള്ള കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, വൈറ്റമിന്‍ സി, കാല്‍സ്യം എന്നിവയെല്ലാം പാനീയത്തിലുണ്ട്. പ്രവര്‍ത്തനം പൂര്‍ണതയിലെത്തുന്നതോടെ കോർപറേഷൻ തോട്ടങ്ങളുടെ സമീപത്തെ സ്വകാര്യവ്യക്തികളുടെ തോട്ടങ്ങളില്‍നിന്നുള്ള കശുമാങ്ങകൂടി വിലയ്ക്കെടുക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. മില്‍മ, ഹോര്‍ട്ടികോര്‍പ് പോലുള്ള സ്ഥാപനങ്ങളില്‍ ഉൽപന്നം വില്‍പനക്ക് എത്തിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ബുധനാഴ്ച മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഓണ്‍ലൈനായി ഓസിയാനയുടെ സമര്‍പ്പണം നടത്തും. കോർപറേഷൻ വകുപ്പ് മേധാവികളായ ജസ്റ്റസ് കണാരാജന്‍, ഡോ. എ.കെ. ശ്രീഹരി, ആർ.എസ്. രാജീവ്, ജെ. ജേക്കബ്, ടി.എം. മാത്യു, ശ്രീലകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story