Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോളജുകളും...

കോളജുകളും സർവകലാശാലകളും ഉയർന്ന നാക് ഗ്രേഡിന് ശ്രമിക്കണം -മുഖ്യമന്ത്രി

text_fields
bookmark_border
കോട്ടയം: സർവകലാശാലകളും കോളജുകളും ഉയർന്ന നാക് (നാഷനൽ അസസ്‌മൻെറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) ഗ്രേഡ് നേടിയെടുക്കാൻ കഠിനമായി പരിശ്രമിക്കണമെന്നും സർക്കാർ മികച്ച പരിഗണനയാണ് ഉന്നതവിദ്യാഭ്യാസ മേഖലക്ക് നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എം.ജി സർവകലാശാലയിൽ സ്റ്റാർട്ടപ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും വിദ്യാർഥികൾക്ക് സൗകര്യങ്ങൾ ഒരുക്കാനുമായി നിർമിച്ച സ്റ്റുഡൻറ്‌സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രത്തിൻെറ ഒന്നാംഘട്ടത്തിൻെറ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. 'റൂസ' സാമ്പത്തിക സഹായമടക്കം ലഭിക്കണമെങ്കിൽ ഉയർന്ന നാക് ഗ്രേഡ് വേണം. അതിനായാണ് നിലവാരമുള്ള പഠനാന്തരീക്ഷവും ഗുണമേന്മ ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസവും ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത്. യു.ജി, പി.ജി സീറ്റുകളിൽ ഇരുപതിനായിരത്തോളം സീറ്റുകളുടെ വർധന വരുത്താൻ കഴിഞ്ഞതായി യോഗത്തിൽ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. തോമസ് ചാഴികാടൻ എം.പി, കെ. സുരേഷ് കുറുപ്പ് എം.എൽ.എ, വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, പ്രോ-വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിസി ടോമി, ജില്ല പഞ്ചായത്ത് അംഗം ബി. മഹേഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മോളി ലൂയിസ്, ഗ്രാമപഞ്ചായത്ത് അംഗം ഷിമി സജി, സിൻഡിക്കേറ്റ് അംഗം പി. ഷാനവാസ്, ഡോ. എ. ജോസ്, സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ എന്നിവർ പങ്കെടുത്തു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിൻെറ രാഷ്ട്രീയ ഉച്ചതർ ശിക്ഷ അഭിയാൻ (റൂസ) പദ്ധതിയിലൂടെ 4.53 കോടി രൂപ ചെലവിലാണ് സ്റ്റുഡൻറ്‌സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രത്തിൻറ ഒന്നാംഘട്ട നിർമാണപ്രവൃത്തി പൂർത്തീകരിച്ചത്. പദ്ധതിയുടെ 40 ശതമാനം സംസ്ഥാനവിഹിതമാണ്. ചിത്രം: KTG MGU STUDENT AMENITY എം.ജി സർവകലാശാല സ്റ്റുഡൻറ്‌സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രത്തിൻെറ ഒന്നാംഘട്ടത്തിൻെറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story