Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2020 11:59 PM GMT Updated On
date_range 18 Oct 2020 11:59 PM GMTകരുണയുടെ മുഖം -മാർ ജോസ് പുളിക്കൽ
text_fieldsbookmark_border
േകാട്ടയം: കരയുന്നവരുടെ കണ്ണീർ തുടക്കുമ്പോഴാണ് സുവിശേഷം യാഥാർഥ്യമാകുന്നതെന്ന സന്ദേശം ജീവിതത്തിൽ പ്രതിഫലിപ്പിച്ച ഇടയനായിരുന്നു ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയെന്ന് കാഞ്ഞിരപ്പള്ളി രൂപാതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കരുണയുടെയും കരുതലിൻെറയും കരങ്ങൾനീട്ടി അനേകർക്ക് ആശ്വാസമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. രോഗികൾക്കും അവഗണിക്കപ്പെട്ടവർക്കും ഹൃദയത്തിൽ ഇടംനൽകിയ അദ്ദേഹം സമൂഹത്തിൻെറ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ക്രിയാത്മക ഇടപെടലുകൾ നടത്തി. ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള പത്താനാപുരത്തെ പ്രത്യാശ ഭവൻ, മാവേലിക്കരയിലെ ജ്യോതിസ്, പ്രളയദുരിതം നേരിടുന്നവർക്കുവേണ്ടിയുള്ള 100 വീടുകൾ തുടങ്ങിയ ജീവകാരുണ്യ പദ്ധതികൾ അദ്ദേഹത്തിൻെറ ആർദ്രമനസ്സിൻെറ ഉദാഹരണങ്ങളാണെന്നും മാർ ജോസ് പുളിക്കൽ അനുസ്മരിച്ചു. ൈക്രസ്തവ സഭകൾ തമ്മിലുള്ള കൂട്ടായ്മ വർധിപ്പിക്കുന്ന സഭൈക്യ പ്രവർത്തനങ്ങൾക്കും പ്രാമുഖ്യം നൽകിയ വ്യക്തിത്വമായിരുന്നു ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയെന്ന് മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അനുസ്മരിച്ചു. ദൈവകരുണയുടെ സുവിശേഷത്തിന് സ്വയം സമർപ്പിച്ച അദ്ദേഹത്തിൻെറ പ്രവർത്തനങ്ങൾ മാതൃകയാണ്. സ്വന്തം ബോധ്യങ്ങൾ തീക്ഷ്ണതയോടെ പ്രഘോഷിച്ച അദ്ദേഹം സാമൂഹിക, സാംസാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലെല്ലാം ഫലപ്രദമായി ഇടപെട്ട ആത്മീയ ആചാര്യനാണെന്നും മാർ മാത്യു അറയ്ക്കൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story