Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദേവസ്വം ബോര്‍ഡ്...

ദേവസ്വം ബോര്‍ഡ് പ്രസിഡൻറിെൻറ പ്രസ്താവന സത്യവിരുദ്ധം -പന്തളം കൊട്ടാരം

text_fields
bookmark_border
ദേവസ്വം ബോര്‍ഡ് പ്രസിഡൻറിൻെറ പ്രസ്താവന സത്യവിരുദ്ധം -പന്തളം കൊട്ടാരം പന്തളം: ശബരിമല ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് കാലത്ത് ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിന് നിബന്ധനകള്‍ തീരുമാനിച്ചത് പന്തളം കൊട്ടാരവുമായി ചര്‍ച്ച ചെയ്തശേഷമാണെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡൻറിൻെറ പ്രസ്താവന സത്യവിരുദ്ധവും തെറ്റിദ്ധാരണജനകവുമാണെന്ന് പന്തളം കൊട്ടാരം. സര്‍ക്കാറോ ദേവസ്വം ബോര്‍ഡോ കൊട്ടാരവുമായി ചര്‍ച്ച നടത്തിയിട്ടില്ല. ആചാരങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമെ ശബരിമല തീർഥാടനം നടത്താന്‍ അനുവദിക്കാവൂവെന്നുതന്നെയാണ് കൊട്ടാരത്തിൻെറ അഭിപ്രായം. കോവിഡിൻെറ മറവില്‍ ആചാരങ്ങളെ തൃണവത്ഗണിക്കുന്നതിനോട് കൊട്ടാരം യോജിക്കുന്നില്ല. 2020-21ലെ ഉത്സവ നടത്തിപ്പിനെപറ്റി സെപ്റ്റംബര്‍ 28ന് മുഖ്യമന്ത്രി വെര്‍ച്വല്‍ യോഗം നടത്തിയിരുന്നു. ശബരിമലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിമിതമായി ഭക്തരെ അനുവദിക്കുന്നതില്‍ വിയോജിപ്പില്ലെന്ന് മാത്രമാണ് യോഗത്തിൽ പങ്കെടുത്ത കൊട്ടാരം സെക്രട്ടറി അറിയിച്ചത്. ആ യോഗത്തില്‍ നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാൽ, ഇക്കാര്യങ്ങളിലൊന്നും തീരുമാനമെടുക്കാതെ ചർച്ച ചെയ്ത് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിക്കുക മാത്രമാണ് ചെയ്തത്. തീർഥാടനത്തെപറ്റിയോ ക്ഷേത്രാചാരങ്ങളെപറ്റിയോ ഒരുധാരണയമില്ലാത്ത ഉദ്യോഗസ്ഥസമിതിയാണ് ആചാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതും അയ്യപ്പഭക്തര്‍ക്ക് സ്വീകാര്യമല്ലാത്തതുമായ നിബന്ധനകള്‍ നിര്‍േദശിച്ചതും. ആചാരങ്ങള്‍ ലംഘിക്കുന്ന ഈ നിര്‍ദേശങ്ങള്‍ ദേവസ്വം ബോര്‍ഡ് എതിര്‍ക്കേണ്ടിയിരുന്നു. ആചാരങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള ദേവസ്വം ബോര്‍ഡ് അതിനുവിരുദ്ധ നടപടി സ്വീകരിക്കുന്നത് തികച്ചും ദുഃഖകരമാണ്. അടുത്ത ഉത്സവകാലത്ത് ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് പന്തളം കൊട്ടാരം, തന്ത്രി കുടുംബം, അയ്യപ്പഭക്ത സംഘടനകള്‍ എന്നിവയുമായി മനസ്സുതുറന്നുള്ള ചര്‍ച്ചക്ക് തയാറാകണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻറിനോട് അഭ്യർഥിക്കുന്നതായും പ്രസിഡൻറ് പി.ജി. ശശികുമാരവർമ, സെക്രട്ടറി പി.എന്‍. നാരായണവർമ എന്നിവര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story