Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2020 11:58 PM GMT Updated On
date_range 17 Oct 2020 11:58 PM GMTജോസ് പക്ഷത്തിെൻറ ഇടതുപ്രവേശനം: കോൺഗ്രസ്-കേരള കോൺഗ്രസ് ഉഭയകക്ഷി ചർച്ച നാളെ
text_fieldsbookmark_border
ജോസ് പക്ഷത്തിൻെറ ഇടതുപ്രവേശനം: കോൺഗ്രസ്-കേരള കോൺഗ്രസ് ഉഭയകക്ഷി ചർച്ച നാളെ കോട്ടയം: കേരള കോൺഗ്രസ് ജോസ് പക്ഷം യു.ഡി.എഫ് വിട്ടശേഷം മധ്യകേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ തിങ്കളാഴ്ച കോട്ടയത്ത് കോൺഗ്രസ്-കേരള കോൺഗ്രസ് ഉഭയകക്ഷി ചർച്ച. ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് ഞായറാഴ്ച തിരുവനന്തപുരത്ത് സി.പി.എമ്മും സി.പി.ഐയും ഉഭയകക്ഷി ചര്‍ച്ച നടത്തുന്നുണ്ട്. അതിൻെറ അന്തിമഫലംകൂടി അറിഞ്ഞശേഷം മതി ചർച്ചയെന്നതിനാൽ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. േജാസഫ്, ജോസഫ് വാഴക്കൻ, ഡി.സി.സി ഭാരവാഹികൾ, കേരള കോൺഗ്രസ് ജോസഫ് പക്ഷത്തുനിന്ന് പി.ജെ. ജോസഫ്, മോൻസ് ജോസഫ്, ഫ്രാൻസിസ് ജോർജ് എന്നിവരും പങ്കെടുക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പുതിയ രാഷ്ട്രീയ സാഹചര്യം യോഗം വിലയിരുത്തും. നിയമസഭ സീറ്റ് നിർണയം ചർച്ചയാകില്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ജില്ല പഞ്ചായത്ത് സീറ്റ് വിഭജനവും ചർച്ചക്ക് വരുന്നുണ്ട്. ജോസ് പക്ഷം മുന്നണി വിട്ടതോടെ കേരള കോൺഗ്രസ് മത്സരിച്ചിരുന്ന മുഴുവൻ നിയമസഭ സീറ്റും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന ജോസഫിൻെറ അവകാശവാദം കോൺഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രസ്താവന അനവസരത്തിലാണെന്ന അഭിപ്രായവും കോൺഗ്രസിനുണ്ട്. അതിനാൽ ഇക്കാര്യം ചർച്ചയാകുമെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു. ഇക്കാര്യം ചർച്ചയാക്കാൻ കേരള കോൺഗ്രസ് ആഗ്രഹിക്കുെന്നന്നതിനാലാണ് ജോസഫ് ഒരുമുഴം മുേമ്പ പാർട്ടി നിലപാട് വ്യക്തമാക്കിയതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കോട്ടയത്ത് ജോസ് പക്ഷം മത്സരിച്ചിരുന്ന സീറ്റുകളിൽ കോൺഗ്രസിനും നോട്ടമുണ്ട്. സീറ്റുകളിൽ കോൺഗ്രസ് അവകാശം ഉന്നയിക്കുമെന്നതിനാൽ ഉഭയകക്ഷി ചർച്ചയിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടും ജോസഫ് വിഭാഗം എടുത്തിട്ടുണ്ട്. ജോസ് വിഭാഗത്തിൻെറ സീറ്റുകളിൽ മത്സരിക്കാൻ യോഗ്യരായ പാർട്ടി പ്രവർത്തകരുടെ പട്ടികയും ജോസഫ് പക്ഷം തയാറാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തിങ്കളാഴ്ചത്തെ ഉഭയകക്ഷി ചർച്ച നിർണായകമാകും. കോട്ടയത്ത് പൂഞ്ഞാർ, പാലാ, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി സീറ്റുകളിലാണ് കോൺഗ്രസിന് നോട്ടം. കടുത്തുരുത്തി മോൻസ് ജോസഫിൻെറ സിറ്റിങ് മണ്ഡലമാണ്. ഇരുപാർട്ടിയിലും ഈ സീറ്റുകൾക്കായി നേതാക്കളുടെ വൻപടതന്നെ രംഗത്തുണ്ട്. സി.എ.എം. കരീം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story