Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജോസ് കെ. മാണി...

ജോസ് കെ. മാണി ഇച്ഛിച്ചതും ജോസഫ് 'കൽപിച്ചതും' ഇടത്

text_fields
bookmark_border
തൊടുപുഴ: ഇരുമുന്നണിയിലായി നിൽക്കുകയെന്ന ജോസ്-ജോസഫ് പക്ഷങ്ങളുടെ ആഗ്രഹ പൂർത്തീകരണമാണ് ഇടതുപക്ഷത്തേക്കെന്ന് ഉറപ്പിച്ച് ജോസ് കെ. മാണി നടത്തിയ പ്രഖ്യാപനത്തിലൂടെ സഫലമായതെന്ന് അണിയറ വർത്തമാനം. പാർട്ടി ചെയർമാൻ പദമില്ലെങ്കിൽ ഒരുമിച്ചില്ലെന്ന തീരുമാനമെടുത്ത് യു.ഡി.എഫിൽ വിലപേശിയ ജോസ് കെ. മാണി, പി.ജെ. േജാസഫ് ചെയർമാനും ജോസ് വർക്കിങ് ചെയർമാനുമെന്ന് മുന്നണി നേതൃത്വം നിലപാടെടുത്തതോടെ തന്നെ യോജിച്ച് പോകേണ്ടെന്ന് ഉറപ്പിച്ചിരുന്നു. പിളർപ്പിൻെറ പേരിൽ പാർട്ടി ചെറുതായാൽപോലും േജാസഫുമായി സഹകരിക്കുന്നതിലെ വിമുഖതയാണ് അനുരഞ്ജന ചർച്ചകളിൽ ഉടനീളം ജോസ് പ്രകടിപ്പിച്ചത്. ജോസുമായുള്ള അഭിപ്രായഭിന്നത രൂക്ഷമാകുകയും മതമേലധ്യക്ഷന്മാരടക്കം ഇടപെട്ട് നടത്തിയ ചർച്ച പരാജയപ്പെടുകയും െചയ്ത ഘട്ടത്തിലാണ് ജോസഫിൻെറ മനംമാറ്റമെന്നാണ് സൂചന. പാർട്ടിയിൽ പ്രശ്നമുണ്ടാകാതിരിക്കാൻ ജോസ് കെ. മാണിയെ വർക്കിങ് ചെയർമാനാക്കാൻ സമ്മതം മൂളിയിട്ടും പടപ്പുറപ്പാടിലായതാണ് ജോസഫിനെ ചൊടിപ്പിച്ചതത്രെ. കോട്ടയം ജില്ല പഞ്ചായത്ത് വിഷയത്തിൽ മുന്നണി താൽപര്യം തള്ളിയ ജോസിൻെറ പാർട്ടിയെ ഗത്യന്തരമില്ലാതെ മുന്നണി തള്ളുകയായിരുന്നെങ്കിലും നടപടിയിൽ ജോസ് വിഭാഗം ഉള്ളിൽ സന്തോഷിച്ചെന്നാണ് അടുത്ത കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നത്. പുറത്തേക്ക് പോകാൻ കാരണം നോക്കിയിരിക്കെ വീണുകിട്ടിയതായി യു.ഡി.എഫ് കൺവീനറുടെ 'പുറത്താക്കൽ' ഡയലോഗ്. സംഘടന സീനിയോറിറ്റിയും വിശ്വാസ്യതയും മുന്നണിയിൽ ജോസഫിന് സ്വീകാര്യത കൂട്ടിയതോടെ രണ്ട് കക്ഷികളായിട്ടായാലും മുന്നണിയിൽ നിൽക്കേണ്ടതില്ലെന്ന് ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു ഇത്. അതിനിടെ ഇടതുപക്ഷവുമായി രഹസ്യനീക്കങ്ങൾ ആരംഭിച്ചതും ഒരുമിച്ച് പോകുന്നതിന് തടസ്സമായി. പാർട്ടി ചെയർമാൻ പദം ജോസിന് നൽകി ഒത്തുതീർപ്പിന് തയാറല്ലാതിരുന്ന ജോസഫ്, സി.എഫ്. തോമസിനെ ഈ സ്ഥാനത്തേക്ക് നിർദേശിച്ചിട്ടും ജോസ് വഴങ്ങാതെ വന്നതോടെ ജോസിൻെറ കീഴിൽ ലീഡറാകാനില്ലെന്നും വ്യക്തമാക്കി. യു.ഡി.എഫിൽ ജോസ് വേണ്ടെന്ന നിലപാടിന് ചരടുവലിച്ചു ഇതോടെ ജോസഫും. പൂച്ചക്കാര് മണികെട്ടുമെന്ന ചോദ്യത്തിനാണ് ഇടത്തേക്കെന്ന ജോസിൻെറ പ്രഖ്യാപനത്തോടെ തിരശ്ശീല വീണത്. യു.ഡി.എഫില്‍ ജോസഫിനൊപ്പം നില്‍ക്കുമ്പോള്‍ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ സീറ്റില്‍ ഇടതിനൊപ്പം ചേരുമ്പോള്‍ മത്സരിക്കാന്‍ കഴിയുമെന്നതാണ് ജോസിൻെറ നേട്ടം. ഇതേ നേട്ടം ജോസഫിനുമുണ്ട് യു.ഡി.എഫിൽ. അഷ്റഫ് വട്ടപ്പാറ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story