Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2020 11:58 PM GMT Updated On
date_range 12 Oct 2020 11:58 PM GMTമസാജ് വാഗ്ദാനവുമായി കോട്ടയത്ത് പരസ്യബോർഡുകൾ
text_fieldsbookmark_border
കോട്ടയം: മസാജ്പാർലറുകളുടെ മറവിൽ പെൺവാണിഭസംഘങ്ങൾ സജീവമാണെന്ന ആക്ഷേപങ്ങൾക്കിടെ, ക്രോസ് മസാജിങ് അടക്കമുള്ള വാഗ്ദാനങ്ങളുമായി കോട്ടയത്ത് പരസ്യബോർഡുകൾ. കോട്ടയം നഗരത്തിൻെറ വിവിധ ഭാഗങ്ങളിലാണ് സ്ത്രീകളും പുരുഷന്മാരുമായ തെറാപ്പിസ്റ്റുകളുണ്ടെന്ന പരസ്യബോർഡ് പ്രത്യക്ഷപ്പെട്ടത്. ക്രോസ് മസാജിങ് കോട്ടയത്തും ലഭ്യമാണെന്ന തലക്കെട്ടിൽ ചിത്രത്തോടുകൂടിയാണ് പരസ്യം. ബന്ധപ്പെടേണ്ട ഫോൺ നമ്പറും വലുതായി പ്രദർശിപ്പിച്ചിട്ടുണ്ട്. ഫോണിൽ ബന്ധപ്പെട്ടപ്പോൾ മണർകാട് കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്നറിയിച്ച സ്ഥാപന നടത്തിപ്പുകാർ മണിക്കൂറിന് 3000 രൂപയാണ് നിരക്കെന്നും വ്യക്തമാക്കി. പ്രത്യേക ഓഫറായി രണ്ടുമണിക്കൂറിന് ഇപ്പോൾ 4500 രൂപ നൽകിയാൽ മതി. വെസ്റ്റേൺ മസാജാണ് നടത്തുന്നത്. ക്രീം, ഓയിൽ എന്നിവയിൽ ഒന്ന് തെരഞ്ഞെടുക്കാമെന്നറിയിച്ച ഇവർ ഒരാഴ്ചയിൽ രണ്ടുതവണ മസാജ് ചെയ്യണമെന്ന നിർദേശവും മുന്നോട്ടുവെച്ചു. മൂന്നുമാസമായി സ്ഥാപനം പ്രവർത്തിക്കുന്നുണ്ടെന്നും മികച്ച പരിശീലനം നേടിയ മലയാളികളാണ് തെറാപ്പിസ്റ്റുകളെന്നും ഇവർ പറഞ്ഞു. എന്നാൽ, കോവിഡ് കാലത്ത് മസാജുകൾക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ ്നിർബന്ധമാണെങ്കിലും ഇത്തരം നിബന്ധനകളൊന്നും ഇവിടില്ല. പ്രലോഭിപ്പിക്കുന്ന പരസ്യം നിയമവിരുദ്ധമാണെന്ന് ആയൂർവേദ വകുപ്പ് അധികൃതരും വ്യക്തമാക്കി. പൊലീസ് അടക്കമുള്ള സംവിധാനങ്ങളാണ് ഇതിനെതിരെ നടപടിയെടുക്കേണ്ടതെന്നും ഇവർ അറിയിച്ചു. പഞ്ചനക്ഷത്രസൗകര്യമുള്ള കേന്ദ്രങ്ങൾക്ക് ചികിത്സാർഥം കടുത്ത നിബന്ധനകളോടെ ഇത്തരം സൗകര്യങ്ങൾ അനുവദിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും ഇവിടെ ഇത്തരം സൗകര്യങ്ങളൊന്നുമില്ല. എന്നാൽ, പ്രവർത്തനം നിയമപരമാണെന്നാണ് സ്ഥാപന ഉടമകളുടെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story