Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസഹകരണമല്ല,...

സഹകരണമല്ല, ഘടകകക്ഷിയാകണം; ജോസ് കെ. മാണിയോട് സി.പി.എം

text_fields
bookmark_border
കോട്ടയം: ആദ്യം സഹകരണം, പിന്നീട് ഘടകകക്ഷിയെന്ന ഫോർമുല സ്വീകാര്യമല്ലെന്ന് ജോസ് കെ. മാണിയോട് സി.പി.എം. ഇടത് അനുകൂല നിലപാടിനൊപ്പം ഘടകകക്ഷിയാകുമെന്ന പ്രഖ്യാപനമാണ് പ്രതീക്ഷിക്കുന്നതെന്ന് സി.പി.എം നേതൃത്വം ജോസ് കെ. മാണിയെ അറിയിച്ചതായാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫുമായി സഹകരണവും നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഘടകകക്ഷിയുമെന്ന തരത്തിൽ കേരള കോൺഗ്രസിൽ ചർച്ചകൾ സജീവമായിരുന്നു. എന്നാൽ, ഇതിനോട് താൽപര്യമില്ലെന്ന സന്ദേശമാണ് സി.പി.എം അനൗേദ്യാഗിക ചർച്ചയിൽ നൽകിയിരിക്കുന്നത്. എന്നാൽ, ജോസ് കെ. മാണി പ്രതികരിച്ചിട്ടില്ല. ചർച്ചകളിൽ തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റിൻെറ കാര്യത്തിലും സി.പി.എം നിലപാട് വ്യക്തമാക്കിയതായാണ് സൂചന. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകളെന്ന ആവശ്യമാണ് ജോസ് വിഭാഗം മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാൽ, കെ.എം. മാണി-പി.ജെ. ജോസഫ് ലയനത്തിന് മുമ്പുള്ള സീറ്റ് അടിസ്ഥാനമാക്കി ചർച്ച നടത്താമെന്നാണ് സി.പി.എം അറിയിച്ചിരിക്കുന്നത്. 2010 മേയിലായിരുന്നു മാണി-ജോസഫ് ലയനം. ഇതിനുമുമ്പ് മാണി വിഭാഗം മത്സരിച്ച സീറ്റുകൾ വിട്ടുനൽകാനാണ് സി.പി.എം നേതൃത്വത്തിലെ ധാരണ. നിയമസഭ തെരഞ്ഞെടുപ്പ് സീറ്റുകളുടെ കാര്യത്തിലും ഇതേ മാനദണ്ഡമാകും സി.പി.എം മുന്നോട്ടുവെക്കുകയെന്നാണ് വിവരം. 13 സീറ്റാണ് ജോസ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. 10 സീറ്റിൽ കുറയാതെ നൽകാമെന്ന സൂചന നൽകിയിട്ടുണ്ടെങ്കിലും അന്തിമതീരുമാനത്തിലേക്ക് എത്തിയിട്ടില്ല. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുമായി ബന്ധപ്പെട്ട് എൻ.സി.പിയും സി.പി.ഐയും ഉയർത്തുന്ന എതിർപ്പ് ചർച്ചയിലൂടെ പരിഹരിക്കാമെന്ന് വ്യക്തമാക്കിയ സി.പി.എം നേതൃത്വം എൽ.ഡി.എഫ് സിറ്റിങ് സീറ്റുകളിൽ വീട്ടുവീഴ്ചക്ക് തയാറാകണമെന്ന നിർദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിനുപകരം സീറ്റ് നൽകും. കേരള കോൺഗ്രസിൻെറ ജന്മദിനത്തോടനുബന്ധിച്ച് ജോസ് വിഭാഗം തീരുമാനം വ്യക്തമാക്കുമെന്നാണ് സി.പി.എമ്മിൻെറ വിലയിരുത്തൽ. നേരേത്ത ജോസ് വിഭാഗത്തെ ഉൾക്കൊള്ളുന്ന തരത്തിലാകണം സീറ്റ് ചർച്ചകളെന്ന് കീഴ്ഘടകങ്ങൾക്ക് സി.പി.എം നിർദേശം നൽകിയിരുന്നു. ജോസ് വിഭാഗത്തിന് നൽകാൻ കഴിയുന്ന സീറ്റുകളുടെ പട്ടിക ഏരിയ, ലോക്കൽ കമ്മിറ്റികളിൽനിന്ന് സി.പി.എം നേതൃത്വം തേടിയിട്ടുമുണ്ട്. -എബി തോമസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story