Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2020 11:59 PM GMT Updated On
date_range 30 Sep 2020 11:59 PM GMTചികിത്സ കിട്ടിയില്ല; പ്രസവ മുറിയിൽ നവജാത ശിശു മരിച്ചു
text_fieldsbookmark_border
പത്തനംതിട്ട: ഗർഭിണിക്ക് യഥാസമയം ചികിത്സ കിട്ടാതെ നവജാത ശിശുമരിച്ചതായി പരാതി . റാന്നി തോട്ടമൺ സ്വദേശിയായ മോനിഷയുടെ (21) കുട്ടിയാണ് മരിച്ചത്. മിനി സിവിൽസ്റ്റേഷന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചയാണ് സംഭവം. ബന്ധുക്കളുടെ പരാതിയിൽ ആശുപത്രി അധികൃതർക്കെതിരെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച മോനിഷക്ക് ബുധനാഴ്ച പുലർച്ച ഒന്നരയോടെയാണ് പ്രസവവേദന തുടങ്ങിയത്. ഉടൻ ലേബർ റൂമിൽ പ്രവേശിപ്പിക്കപ്പെട്ട മോനിഷ പ്രസവിച്ചു. അൽപസമയത്തിനുശേഷം കുട്ടി മരിച്ചു എന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ ബഹളം െവച്ചതോടെ പൊലീസിൽ വിവരമറിയിച്ചു. എന്നാൽ, മോനിഷക്ക് കൃത്യസമയത്ത് ചികിത്സ കിട്ടാതിരുന്നതുകൊണ്ടാണ് കുട്ടി മരിക്കാൻ ഇടയാക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. ലേബർ മുറിയിൽ കയറി മണിക്കൂറുകൾക്ക് ശേഷമാണ് ഡോക്ടർമാർ നോക്കാൻ വന്നതത്രേ. എന്നാൽ, സംഭവം ആശുപത്രി അധികൃതർ നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story