Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2020 11:58 PM GMT Updated On
date_range 27 Sep 2020 11:58 PM GMTകൊടിവെച്ച കാർ ഒരിക്കൽപോലും കയറാത്ത വീട്
text_fieldsbookmark_border
കോട്ടയം: മന്ത്രിയായിരുന്നപ്പോൾ കൊടിവെച്ച കാർ ഒരിക്കൽപോലും സി.എഫ്. തോമസിൻെറ ചങ്ങനാശ്ശേരിയിലെ വീട്ടിൽ കയറിയിട്ടില്ല. ഓടിട്ട ചെറിയ വീടിൻെറ മുറ്റത്ത് കാറിടാനുള്ള സൗകര്യം ഇല്ലാത്തതായിരുന്നു കാരണം. ജീവിച്ചുവളർന്ന ഈ വീടുവിട്ട് വലിയ വീട്ടിലേക്ക് താമസം മാറാൻ അദ്ദേഹത്തിനു താൽപര്യവുമില്ലായിരുന്നു. എളിമ അലങ്കാരമായിരുന്നില്ല, ജീവിത വ്രതമായിരുന്നു സി.എഫിന്. മകൻ വിവാഹിതനായി, പേരക്കുട്ടികളൊക്ക വളർന്നു തുടങ്ങിയപ്പോഴാണ് വീട് വലുതാക്കിയത്. അംബാസഡറും ചെറിയ മാരുതി കാറുമായിരുന്നു അദ്ദേഹം കൂടുതൽ കാലവും ഉപയോഗിച്ചിരുന്ന യാത്രവാഹനങ്ങൾ. മന്ത്രി ആയിരുന്നപ്പോൾ സി.എഫിൻെറ ഔദ്യോഗിക വാഹനം എത്താത്ത ഇടവഴിപോലും ചങ്ങനാശ്ശേരി മണ്ഡലത്തിലുണ്ടായിരുന്നില്ല. ഒട്ടുമിക്ക മരണവീട്ടിലും അക്കാലത്ത് മന്ത്രിയുടെ വണ്ടി എത്തുമായിരുന്നു. പരിചയക്കാരെ വഴിയിൽ കണ്ടാൽ തനിക്ക് പോകേണ്ട റൂട്ടിലേക്കാണെങ്കിൽ ഒപ്പം കാറിൽ കയറ്റും. എല്ലാവരുടെയും പ്രതിനിധിയാണ് താനെന്നായിരുന്നു സി.എഫിൻെറ കാഴ്ചപ്പാട്. സാമ്പത്തികമായി പിന്നാക്കമുള്ള പെൺകുട്ടിയുടെ കല്യാണത്തിന് കാർ വിട്ടുകൊടുത്ത് ഓട്ടോയിൽ യാത്ര ചെയ്തതും വാഹനാപകടത്തിൽപെട്ട യാത്രക്കാരനെ മന്ത്രിയുടെ ഔദ്യോഗിക കാറിൽ ആശുപത്രിയിലാക്കിയതും ഇന്നും ചങ്ങനാശ്ശേരിക്കാരുടെ ഓർമയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story