Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകള്ളനോട്ട് കേസ്:...

കള്ളനോട്ട് കേസ്: പ്രതികളെ റിമാൻഡ് ചെയ്തു

text_fields
bookmark_border
തിരുവല്ല: ഹോം സ്റ്റേകളിലും ആഡംബര ഫ്ലാറ്റുകളിലും താമസിച്ച് വ്യാജനോട്ട് നിർമിച്ച് വിതരണം നടത്തിയ കേസിൽ പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മുഖ്യപ്രതി ശ്രീകണ്ഠപുരം ചെമ്പേലി തട്ടപ്പറമ്പിൽ വീട്ടിൽ എസ്. ഷിബു (43), ഷിബുവിൻെറ ഭാര്യ സുകന്യ (31), ഷിബുവിൻെറ സഹോദരൻ തട്ടാപ്പറമ്പിൽ വീട്ടിൽ എസ്. സജയൻ (35) , കൊട്ടാരക്കര ജവഹർനഗർ ഗാന്ധിമുക്ക് ലക്ഷം വീട് കോളനിയിൽ സുധീർ (40) എന്നിവരെയാണ് ശനിയാഴ്ച ഉച്ചയോടെ തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഷിബുവിൻെറ പിതൃസഹോദര പുത്രൻ കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ തട്ടാപ്പറമ്പിൽ വീട്ടിൽ സജിയെ (38) വ്യാഴാഴ്ച റിമാൻഡ് ചെയ്തിരുന്നു. 200, 500, 2000 രൂപയുടെ നോട്ടുകളാണ് സംഘം പ്രധാനമായും നിർമിച്ചിരുന്നത്. തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് നോട്ട് നിർമിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ പിടിയിലായത്. സുകന്യയെ അട്ടക്കുളങ്ങര വനിത ജയിലിലും മറ്റ് നാലുപേരെ ആറ്റിങ്ങൽ സബ് ജയിലുമാണ് റിമാൻഡിൽ പാർപ്പിച്ചിരിക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇവരെ കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള അപേക്ഷ അടുത്ത ദിവസം നൽകുമെന്ന് ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story