Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2020 11:59 PM GMT Updated On
date_range 25 Sep 2020 11:59 PM GMTഷോപിയാനിലെ യുവാക്കളുടെ കൊല; ബന്ധുക്കളുടെ വാദത്തെ തുണച്ച് ഡി.എൻ.എ ഫലം
text_fieldsbookmark_border
മജീദ് അഹ്മദ് ശ്രീനഗർ: കശ്മീരിലെ ഷോപിയാനിൽ മൂന്ന് യുവാക്കൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവായി ഡി.എൻ.എ സാമ്പ്ൾ ഫലം. മൂന്നു പേരുടെയും മാതാപിതാക്കളിൽ നിന്ന് ശേഖരിച്ച ഡി.എൻ.എ ഫലം ലഭിച്ചതായും ഡി.എൻ.എ സാമ്പ്ൾ യുവാക്കളുടേതുമായി ഒത്തുനോക്കിയപ്പോൾ യോജിച്ചതായും കശ്മീർ ഐ.ജി വിജയ് കുമാർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർ നടപടി കൈക്കൊള്ളുമെന്നും കേസന്വേഷണം എത്രയും വേഗത്തിലാക്കുമെന്നും ഐ.ജി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജൂലൈ 18നാണ് ഷോപിയാനിലെ ആംഷിപൊരയിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടത്. സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ മൂന്ന് തീവ്രവാദികൾ െകാല്ലപ്പെട്ടുവെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ, ഇത് തങ്ങളുടെ കാണാതായ മക്കളാണെന്നറിയിച്ച് ജമ്മുവിലെ രജൗരിയിൽനിന്നുള്ള മൂന്ന് കുടുംബാംഗങ്ങൾ രംഗത്തുവന്നതോടെ സംഭവം വിവാദമായി. ബന്ധുക്കളായ ഇവർ ഷോപിയാനിലേക്ക് തൊഴിലിനായി പോകവെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നുവെന്നും ബന്ധുക്കൾ ഉന്നയിച്ചു. വിവാദമായതോടെ പൊലീസും സൈന്യവും 'ഏറ്റുമുട്ടലിനെ'ക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പ്രഥമ ദൃഷ്ട്യാ ഇവർ 'അഫ്സ്പ'ക്ക് കീഴിലുള്ള അധികാരം ലംഘിച്ചതായും അതാണ് കൊലയിലേക്ക് നയിച്ചതെന്നുമായിരുന്നു സെപ്റ്റംബർ 18ന് സൈനിക കോടതി അറിയിച്ചത്. ഇവർ രജൗരി നിവാസികൾ ആണെന്നും തീവ്രവാദ ബന്ധത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ, ഡി.എൻ.എ ഫലം പൊലീസ് പുറത്തുവിട്ടതോടെ ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ഔദ്യോഗിക ഭാഷ്യം ചോദ്യം ചെയ്ത് രംഗത്തെത്തി. മൂന്ന് കുടുംബങ്ങളിലെ നിരപരാധികളായ ചെറുപ്പക്കാരെ തീവ്രവാദികൾ എന്നു പറഞ്ഞ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇത്തരം കൊലകൾ ആദ്യമല്ലെന്നും ഇതിനിയും സംഭവിക്കാതിരിക്കില്ലെന്നും പീപ്ൾസ് കോൺഫറൻസ് ചെയർമാൻ സജ്ജാദ് ലോണും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story