Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2020 11:58 PM GMT Updated On
date_range 18 Sep 2020 11:58 PM GMTമണര്‍കാട് പള്ളിയും യാക്കോബായ സഭ ക്ക് നഷ്ടമാകുന്നു; ഓർത്തഡോക്സ് സഭക്ക് കൈമാറാൻ ഉത്തരവ്
text_fieldsbookmark_border
കോട്ടയം: യാക്കോബായ സഭയുടെ പ്രധാന ദേവാലയങ്ങളിലൊന്നായ മണര്‍കാട് സൻെറ് മേരീസ് പള്ളി ഓർത്തഡോക്സ് സഭക്ക് കൈമാറണമെന്ന് കോടതി ഉത്തരവ്. 1934ലെ ഭരണഘടനപ്രകാരം പള്ളിയുടെ ഭരണം നടത്തണമെന്നും കോട്ടയം സബ് കോടതി ഉത്തരവിട്ടു. പള്ളിയുടെ അവകാശം ഓർത്തഡോക്സ് സഭക്കാണ്. 1934ലെ ഭരണഘടനയനുസരിച്ച് പൊതുയോഗം വിളിച്ചുചേർത്ത് നിയമാനുസൃതം തെരഞ്ഞെടുപ്പ് നടത്തി പള്ളിയുടെ ഭരണചുമതല പുതിയ ഭരണസമിതിക്ക് കൈമാറണം. കണക്കും രേഖകളും ഇവർക്കും പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് സഭ നിയോഗിക്കുന്ന വികാരിക്കും കൈമാറണമെന്ന് ഉത്തരവിൽ പറയുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, കോടതി ഉത്തരവിനെതിരെ അപ്പീല്‍ നൽകുമെന്ന് യാക്കോബായ സഭ അറിയിച്ചു. 2019 ജനുവരി 13ന് ഓർത്തഡോക്സ് വിഭാഗത്തിൽനിന്നുള്ള ഫാ. ൈലജു മർക്കോസാണ് പള്ളിയുടെ ഉടമസ്ഥത അവകാശപ്പെട്ട് സബ് കോടതിയെ സമീപിച്ചത്. ഓർത്തേഡാക്സ് വൈദികർക്ക് ആരാധന നടത്താൻ അനുവാദം നൽകണമെന്നും ഹരജിയിൽ ആവശ്യെപ്പട്ടിരുന്നു. സുപ്രീംകോടതി വിധി അടക്കം ഓർത്തഡോക്സ് സഭ ചൂണ്ടിക്കാട്ടിയപ്പോൾ സ്വതന്ത്ര പള്ളിയാണെന്ന വാദമാണ് യാക്കോബായ വിഭാഗം ഉയർത്തിയത്. സ്വന്തം ഭരണഘടനയനുസരിച്ചാണ് പള്ളിയുെട പ്രവർത്തനമെന്നും ഇവർ വാദിച്ചു. എന്നാൽ, കോടതി ഈ വാദങ്ങൾ തള്ളി. 1958 മുതൽ 1975 വരെ മണർകാട് പള്ളി സഭയുടെ കീഴിലായിരുെന്നന്നും തങ്ങളുടെ മെത്രാപ്പോലീത്തക്കായിരുന്നു ഭരണചുമതലയെന്നും ഓർത്തഡോക്സ് സഭ ചൂണ്ടിക്കാട്ടി. ഇതിനൊടുവിലായിരുന്നു മണർകാട് പള്ളിയുടെ ഉടമസ്ഥാവകാശം ഓർത്തഡോക്സ് സഭക്കാണെന്ന നിർണായക വിധി. യാക്കോബായ വിഭാഗത്തിന് ഏറെ വൈകാരികബന്ധമുള്ള മണർകാട് പള്ളി മരിയന്‍ തീര്‍ഥാടനകേന്ദ്രമെന്ന നിലയിലും പ്രശസ്തമാണ്. കോടതി വിധി നിര്‍ഭാഗ്യകരമാണെന്ന് യാക്കോബായ സഭ വൈദിക ട്രസ്റ്റി സ്ലീബ വട്ടവേലില്‍ പറഞ്ഞു. യാക്കോബായ സഭയുടെ കൈവശമിരിക്കുന്ന പള്ളിയാണ്. മൊത്തം ഇടവകാംഗങ്ങളിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഓർത്തഡോക്സ് സഭക്കൊപ്പം ഉള്ളത്. മാര്‍ത്തോമ സഭക്ക് കോടതി വിധിയിലൂടെ കിട്ടിയ പള്ളിയാണ് ഇത്. എന്നാല്‍, ഇവിടെ യാക്കോബായക്കാരാണ് കൂടുതലുള്ളതെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് സഭക്കുതന്നെ തിരിച്ചുകൊടുത്ത പാരമ്പര്യമാണ് മണര്‍കാട് പള്ളിക്കുള്ളത്. ഇടവകക്കാരുപോലും അല്ലാത്ത ഓര്‍ത്തഡോക്‌സുകാര്‍ പള്ളിക്ക് അവകാശം പറയുന്നത് നീതിയും ധര്‍മവുമല്ലെന്നും അദ്ദേഹം പറഞ്ഞു. പള്ളി ഏറ്റെടുത്ത് നൽകണമെന്ന് കോടതി നിർദേശിച്ചിട്ടില്ലാത്തതിനാൽ തൽക്കാലം ഇടപെടേണ്ടതില്ലെന്നാണ് ജില്ല ഭരണകൂടത്തിൻെറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story