Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2020 11:58 PM GMT Updated On
date_range 16 Sep 2020 11:58 PM GMTനാട് ഒരുങ്ങി; സ്നേഹത്തിരക്കിലേക്ക് ഉമ്മൻ ചാണ്ടി
text_fieldsbookmark_border
കോട്ടയം: പുതുപ്പള്ളിയുടെ ജനമനസ്സിനൊപ്പം ഉമ്മൻ ചാണ്ടി ചേർന്നുനിന്നിട്ട് ഇന്ന് 50 വർഷം. ജനനായകനെ വരവേൽക്കാൻ നാട് ഒരുങ്ങിനിൽക്കെ, പതിവ് ശൈലികൾക്ക് മാറ്റമില്ലാതെ കുഞ്ഞൂഞ്ഞ്. നിയമസഭ പ്രവേശന സുവർണ ജൂബിലി ആഘോഷത്തിന് ബുധനാഴ്ച രാത്രി കോട്ടയത്തെത്തിയ ഉമ്മൻ ചാണ്ടിയുടെ ഉറക്കം പതിവുപോലെ നാട്ടകം െഗസ്റ്റ് ഹൗസിലായിരുന്നു. വ്യാഴാഴ്ചയാണ് കോൺഗ്രസ് നേതൃത്വം ഒരുക്കിയിരിക്കുന്ന മെഗാ ആഘോഷം. ഇതിന് മുന്നോടിയായി വ്യാഴാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയിലെ കുർബാനയിൽ കുടുംബാംഗങ്ങൾക്കൊപ്പം അദ്ദേഹം പങ്കെടുക്കും. തുടർന്ന്, സഹോദരി വത്സയുെട വീട്ടിൽ പ്രഭാതഭക്ഷണം. ഇവിടെനിന്ന് കരോട്ട് വള്ളക്കാലിലെ കുടുംബവീട്ടിലെത്തും. രാവിലെ 10ന് പുതുപ്പള്ളി മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലായി ഒരുക്കിയിരിക്കുന്ന സ്വീകരണസമ്മേളനങ്ങളിലേക്കുള്ള സ്നേഹയാത്രക്ക് തുടക്കമാകും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് സമ്മേളനങ്ങൾ. വിവിധ ജങ്ഷനുകളിലും കോൺഗ്രസ് പ്രവർത്തകർ സ്വീകരണമൊരുക്കിയിട്ടുണ്ട്. ൈവകീട്ട് മൂന്നിന് പുതുപ്പള്ളിയിൽനിന്ന് മടങ്ങിയെത്തുന്ന അദ്ദേഹം സുവർണ ജൂബിലി സമ്മേളനത്തിൻെറ ഭാഗമാകും. സുവർണ ജൂബിലി സമ്മേളനത്തിനുള്ള ഒരുക്കമെല്ലാം പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. ആഘോഷത്തിന് ജന്മനാടും കോട്ടയം നഗരവും ഒരുങ്ങിക്കഴിഞ്ഞു. ത്രിവർണ പതാകകളാൽ നഗരവീഥികളെല്ലം നിറഞ്ഞു. മാമ്മൻ മാപ്പിള ഹാളിന് മുന്നിൽ കോട്ടയം ഡി.സി.സിയുെട നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുെട വൻ കട്ടൗട്ട് സ്ഥാപിച്ചു. കോട്ടയത്തെ ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസും ദീപാലംകൃതമായി. ഉമ്മൻ ചാണ്ടിയുടെ കൂറ്റൻ ബോർഡും ഇവിടെ സ്ഥാപിച്ചു. നഗരത്തിലെങ്ങും ഉമ്മൻ ചാണ്ടിക്ക് അനുമോദനം അർപ്പിച്ച് ബോർഡുകൾ ഉയർന്നുകഴിഞ്ഞു. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ആശംസാബോർഡുകൾ നിരന്നിട്ടുണ്ട്. പുതുപ്പള്ളി നിയോജകമണ്ഡലത്തിൻെറ മുക്കിലും മൂലയിലും കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും ആധ്യാത്മിക കേന്ദ്രങ്ങളുെടയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പാതയോരങ്ങളിൽ ഉമ്മൻ ചാണ്ടിക്ക് ആദരവ് അർപ്പിച്ചുള്ള ബോർഡുകൾ ഉയർന്നുകഴിഞ്ഞു. ദീപാലങ്കാരവും പലയിടങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. വ്യാപാരികൾ, ക്ലബുകൾ, ലൈബ്രറികൾ തുടങ്ങിയവയെല്ലാം ആഘോഷത്തിൻെറ ഭാഗമായി. --പടങ്ങൾ---
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story