Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2020 11:58 PM GMT Updated On
date_range 15 Sep 2020 11:58 PM GMTമലങ്കരയില്‍ ശാശ്വത സമാധാനം നിയമാധിഷ്ഠിത നീതി നിര്‍വഹണത്തിലൂടെ -കാതോലിക്ക ബാവ
text_fieldsbookmark_border
കോട്ടയം: നിയമാധിഷ്ഠിത നീതി നിര്‍വഹണത്തിലൂടെ മാത്രമേ മലങ്കരസഭയില്‍ ശാശ്വത സമാധാനം സ്ഥാപിക്കാനാകൂവെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സ്വാതന്ത്ര്യത്തിൻെറ പ്രതീകമായ പൗരസ്ത്യ കാതോലിക്കറ്റ് മലങ്കരയില്‍ സ്ഥാപിക്കപ്പെട്ടതിൻെറ 108ാം വാര്‍ഷികത്തോടനുബന്ധിച്ച് ദേവലോകം കാതോലിക്കറ്റ് അരമനയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നലെകളെ മറന്നും ഇന്നിനെ പരിഗണിക്കാതെയും നാളയെ മുന്നില്‍ കാണാതെയുമുള്ള നിലപാടുകൾ മലങ്കരസഭക്ക് സ്വീകരിക്കാന്‍ കഴിയില്ല. ഭാവിതലമുറയെ കൂടി വ്യവഹാരത്തിലേക്ക് തള്ളിവിടാത്ത വിധത്തിലുള്ള മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത്. ഭരണകൂടം അധികാരം ദുരുപയോഗം ചെയ്ത് സഭക്ക് നീതി നിഷേധിച്ചപ്പോഴൊക്കെ നീതിന്യായ കോടതികളെ സമീപിക്കുകയാണ് ചെയ്തിട്ടുള്ളത്. അല്ലാതെ അതിക്രമത്തിൻെറ മാര്‍ഗം സ്വീകരിക്കുകയോ നിയമം കൈയിലെടുത്ത് തെരുവിലിറങ്ങുകയോ ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. കാതോലിക്കറ്റ് അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. കുര്യന്‍ തോമസ് കരിപ്പാല്‍, സഭ മാനേജിങ് കമ്മിറ്റി അംഗം എ.കെ. ജോസഫ് എന്നിവര്‍ സംസാരിച്ചു. വിവിധ അരമനകളിലും ആശ്രമങ്ങളിലും മെത്രാപ്പോലീത്തമാർ കുർബാന നടത്തി. കാതോലിക്ക ബാവ ദേവലോകം അരമന ചാപ്പലിലും മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മാര്‍ അത്തനാസ്യോസ് മൂവാറ്റുപുഴ സൻെറ് തോമസ് കത്തീഡ്രലിലും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മണ്ണുത്തി സൻെറ് മേരീസ് ചാപ്പലിലും കുര്യാക്കോസ് മാര്‍ ക്ലീമിസ് പത്തനംതിട്ട മാര്‍ ബേസില്‍ അരമനയിലും ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് വാകത്താനം വള്ളിക്കാട്ട് ദയറയിലും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കൊല്ലാട് സൻെറ് പോള്‍സ് പള്ളിയിലും ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് പരുമല സെമിനാരിയിലും ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് നിരണം സൻെറ് മേരീസ് പള്ളിയിലും യൂഹാനോന്‍ മാര്‍ പോളികാര്‍പസ് തൃക്കുന്നത്ത് സെമിനാരിയിലും കുർബാനകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. പടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story