Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2020 12:00 AM GMT Updated On
date_range 15 Sep 2020 12:00 AM GMTലൈഫ് മിഷന്‍ കൈക്കൂലി പദ്ധതിയെന്ന് വരുത്താൻ ശ്രമം -മുഖ്യമന്ത്രി
text_fieldsbookmark_border
കോന്നി ഗവ. മെഡിക്കല്‍ കോളജ് നാടിന് സമർപ്പിച്ചു പത്തനംതിട്ട: ലൈഫ് മിഷന്‍ എന്നാല്‍ കൈക്കൂലിയുടെ പദ്ധതിയെന്ന പ്രതീതി വരുത്താൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നി ഗവ. മെഡിക്കല്‍ കോളജിൻെറ ഒന്നാംഘട്ടം വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയിലൂടെ കൂരയില്ലാത്ത 2.26 ലക്ഷം കുടുംബങ്ങള്‍ക്കാണ് വീട് ലഭിച്ചത്. അവര്‍ ഇന്ന് സ്വന്തം വീടുകളിലാണ്. ഓരോ പ്രദേശത്തും എങ്ങനെയാണ് വീടുകള്‍ പൂര്‍ത്തിയാക്കിയതെന്ന് ജനങ്ങള്‍ക്കറിയാം. ബാക്കി വീടുകള്‍ പൂര്‍ത്തിയാക്കാനുള്ള നടപടി ആരംഭിച്ചു. ഇതൊക്കെ നാടിൻെറ നേട്ടമായും അഭിമാനമായും വരുമ്പോള്‍ അതിനെ കരിവാരിത്തേക്കണം. അതിനാണ് ഇത്തരം പ്രചാരണങ്ങൾ. ഏതെങ്കിലും ഒരു കരാറുകാരനുമായി ബന്ധപ്പെട്ട് എന്തെങ്കിലും വൃത്തികേടുകൾ നടന്നുവെങ്കില്‍ അതിനെ ലൈഫ് മിഷനുമായി ബന്ധപ്പെടുത്തുന്നതെന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങള്‍ എന്ത് ആഗ്രഹിക്കുന്നുവോ, അത് നടക്കരുത് എന്ന ചിന്തയാണ് സംസ്ഥാനത്ത് ഒരുകൂട്ടരെ നയിക്കുന്നത്. നാടിൻെറ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുംവേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെ അട്ടിമറിക്കാനാണ് ശ്രമം. നാലര വർഷംകൊണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾവരെ ആരോഗ്യരംഗത്ത് വന്ന വളർച്ച നമ്മുടെ കൺമുന്നിലുള്ള കാര്യങ്ങളാണ്. ഞങ്ങൾക്ക് ഇതൊന്നും അംഗീകരിക്കാനാവില്ല എന്ന മാനസികാവസ്ഥയോടെ നടക്കുന്നവർക്ക് വേണ്ടത് ഈ രീതിയിൽ പുരോഗതി പ്രാപിക്കലല്ല. ചില മാധ്യമങ്ങളും അതിനൊപ്പമാണ്. സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ മറച്ചുവെക്കണം. അതിനാണ് ഇത്തരത്തിലുള്ള പ്രചാരണം. ഇതുകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവിെല്ലന്നും പിണറായി പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു. വനംമന്ത്രി കെ. രാജു, എം.എല്‍.എമാരായ രാജു എബ്രഹാം, വീണ ജോര്‍ജ് തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story