Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2020 11:59 PM GMT Updated On
date_range 13 Sep 2020 11:59 PM GMTപെട്ടിമുടിയില്‍ സംഭവിച്ചത് 'ഡെബ്‌റിസ് ഫ്ലോ' - ശാസ്ത്ര സംഘം
text_fieldsbookmark_border
മൂന്നാര്‍: പെട്ടിമുടിയില്‍ സംഭവിച്ചത് 'ഡെബ്‌റിസ് ഫ്ലോ' എന്ന് വിളിക്കാവുന്ന പ്രതിഭാസമാണെന്ന് ദുരന്തസ്ഥലം സന്ദര്‍ശിച്ച ശാസ്ത്രസംഘം അഭിപ്രായപ്പെട്ടു. വെള്ളം നിറഞ്ഞ മണ്ണും വിഘടിച്ച പാറകളും പര്‍വത നിരകളില്‍നിന്ന് ഒഴുകിയിറങ്ങുന്ന ഭൂഗര്‍ഭപ്രതിഭാസമാണ് പെട്ടിമുടിയില്‍ ഉണ്ടായത്. 20 ഡിഗ്രി ചരിവുള്ള മലനിരകളില്‍ പെയ്ത അതിതീവ്രമഴ ആഘാതത്തിൻെറ തീവ്രത വർധിപ്പിച്ചു. ദുരന്തത്തിനിരയായ ലയങ്ങള്‍ നിന്നിരുന്ന സ്ഥലത്തുനിന്ന് അപകടത്തിൻെറ പ്രഭവകേന്ദ്രം വരെ സംഘം പരിശോധന നടത്തി. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പഠനങ്ങളും നിർദേശങ്ങളും ഉള്‍പ്പെടുത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൂന്ന് വർഷമായി നിരന്തരം മലയിടിച്ചില്‍ ഉണ്ടാകുന്ന മൂന്നാര്‍ മേഖലയിൽ പ്രത്യേക നിരീക്ഷണം നടത്തി വരുന്നുണ്ട്. മൂന്നാര്‍ ഉള്‍പ്പെടുന്ന ദേവികുളം താലൂക്കില്‍ അപകട സാധ്യതയുള്ള നിരവധി പ്രദേശങ്ങള്‍ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന അറിയിപ്പിന് കാത്ത് നില്‍ക്കാതെ ജനങ്ങള്‍ തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ കരുതലുകള്‍ സ്വീകരിക്കാന്‍ തക്കവിധം നടപടികള്‍ ഭാവിയിലുണ്ടാകണം. അതിന് ജനസാന്ദ്രതയും അപകടസാധ്യതയുമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി മഴമാപിനികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഭാവിയില്‍ ഇത്തരം പ്രദേശങ്ങളില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതി പ്രവര്‍ത്തനങ്ങളിലും ശാസ്ത്ര സംഘത്തിൻെറ കൂടി വിദഗ്ധ അഭിപ്രായം തേടുന്നത് ഉചിതമാണ്. മലയോര മേഖലകളില്‍ അപകടകരമായ വിധത്തിലാണ് പലയിടങ്ങളിലും റോഡ് നിർമിച്ചിട്ടുള്ളതെന്നും സംഘം വിലയിരുത്തി. ഡിപ്പാര്‍ട്മൻെറ് ഓഫ് എന്‍വയണ്‍മൻെറല്‍ സയന്‍സ് ഡയറക്ടര്‍ ഡോ.സാബു ജോസഫ്, നാഷനൽ സൻെറര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മത്തായി, ജി.ഐ.എസ് അനലിസ്റ്റ് അച്ചു, കേരള യൂനിവേഴ്‌സിറ്റിയിലെ പ്രഫ. ജയകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പെട്ടിമുടിയില്‍ പഠനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story