Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയു.ഡി.എഫിനെ...

യു.ഡി.എഫിനെ ചതിച്ചിട്ടില്ല; പാലായിൽ കാട്ടിയത് രാഷ്ട്രീയ വഞ്ചന - ജോസ്.കെ.മാണി

text_fields
bookmark_border
കോട്ടയം: യു.ഡി.എഫിനോട് വിശ്വാസവഞ്ചന കാട്ടിയിട്ടില്ലെന്ന് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ്.കെ.മാണി. ചതി കേരള കോൺഗ്രസിൻെറ സംസ്കാരമല്ല. നാൽപതുവർഷം ഒപ്പം നിന്ന യു.ഡി.എഫിനെ ഒരുഘട്ടത്തിലും ചതിച്ചിട്ടില്ല. യു.ഡി.എഫിലെ ധാരണകളെല്ലാം ഇന്നോളം കേരള കോൺഗ്രസ് പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാലായിൽ പി.ജെ. ജോസഫും യു.ഡി.എഫും നടത്തിയതാണ് രാഷ്ട്രീയ വഞ്ചന. ഉറപ്പ് നൽകിയ രണ്ടില ചിഹ്നം നൽകാൻ പോലും കോൺഗ്രസിനായില്ല. കെ.എം. മാണിയുടെ മരണത്തിനുപിന്നാലെ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ രാഷ്ട്രീയ ഗൂഡാലോചന ഇപ്പോൾ വ്യക്തമായി. കേരള കോൺഗ്രസ് എമ്മിനെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ച ജോസഫിന് മാണിയുെട പൈതൃകം ചാർത്തി െകാടുത്തത് പ്രവർത്തകരെ മുറിവേൽപ്പിച്ചു. ഇതിലൂടെ കെ.എം. മാണിയുടെ ആത്മാവിനെ അപമാനിച്ചു. കെ.എം. മാണിയുടെ പൈതൃകം അവകാശപ്പെട്ട് ആരും വരേണ്ടതില്ല. കെ.എം. മാണിയുടെ പിന്തുടർച്ചാവകാശം സംബന്ധിച്ച് ആരുടെയും സർട്ടിഫിക്കറ്റും ഞങ്ങൾക്ക് ആവശ്യമില്ല. അക്കാര്യം ജനങ്ങൾക്കറിയാം. പാലായിലെ പരാജയത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എല്ലാ യു.ഡി.എഫ് നേതാക്കൾക്കും രേഖാമൂലം പരാതി നൽകിയിട്ടും ഒരുവാക്ക് പറഞ്ഞില്ല. ചർച്ചയും നടത്തിയില്ല. അന്ന് കാട്ടിയതല്ലേ വഞ്ചന. പാലാ പോലൊരു മണ്ഡലം നഷ്ടപ്പെട്ടേപ്പാൾ ഇപ്പോൾ പറയുന്ന മുന്നണി മര്യാദയില്ലായിരുന്നോ. ആ വഞ്ചനയെക്കുറിച്ച് ഒരുവാക്കും പറഞ്ഞില്ല. ഇടതുമുന്നണിയിലേക്ക് പോകുകയാണെങ്കിൽ എം.പി, എം.എൽ.എ സ്ഥാനങ്ങൾ രാജിവെക്കണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം ജോസ്.കെ.മാണി തള്ളി. അങ്ങെനയാണെങ്കിൽ േകരള കോൺഗ്രസിൻെറ സഹായത്തോടെ ജയിച്ചവരും രാജിവെക്കണം. ഞങ്ങളെ പുറത്താക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസപ്രമേയ ചർച്ചയെക്കുറിച്ച് അറിയിക്കുകയോ പിന്തുണ േനടുകയോ ചെയ്തിട്ടില്ല. തദ്ദേശതെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  നിലപാട് പ്രഖ്യാപിക്കും. നിലവിൽ ഒരുമുന്നണിയുമായി ചർച്ച നടത്തിയിട്ടില്ല. കോട്ടയം ജില്ല പഞ്ചായത്തിൽ കരാറുണ്ടായിരുന്നില്ല. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നടക്കുമോയെന്ന് ഉറപ്പില്ല. തീയതിയാകുേമ്പാൾ നിലപാടും പ്രഖ്യാപിക്കും- ജോസ്.കെ. മാണി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story