Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെട്ടിമുടി; വിവരം...

പെട്ടിമുടി; വിവരം അറിയിക്കുന്നതിൽ കണ്ണൻദേവന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കണമെന്ന് റിപ്പോർട്ട്

text_fields
bookmark_border
തൊടുപുഴ: പെട്ടിമുടി ദുരന്തം എത്രയും പെട്ടെന്ന് പുറംലോകത്തെ അറിയിക്കുന്നതില്‍ വീഴ്ച വന്നോ എന്ന് പരിശോധിക്കണമെന്ന് ഇടുക്കി ജില്ല കലക്ടർ നിയോഗിച്ച പ്രത്യേക റവന്യൂ ദൗത്യ സംഘത്തിൻെറ റിപ്പോർട്ട്. രാത്രിയില്‍ നടന്ന ദുരന്തം കണ്ണൻേദവൻ കമ്പനിയുടെ(കെ.ഡി.എച്ച്.പി)ഫീല്‍ഡ് ഓഫിസറെ അരമണിക്കൂറിനുള്ളിൽ അറിയിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ, വിവരം പുറത്തറിയാൻ വൈകിയതിനാൽ രക്ഷാപ്രവര്‍ത്തനം ആദ്യമണിക്കൂറുകളില്‍ നടത്താന്‍ കഴിഞ്ഞില്ലെന്ന് സ്പെഷൽ തഹസിൽദാരുടെ സംഘം സമർപ്പിച്ച റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ മാസം ആറിന് രാത്രി 10.45 ന് ഉണ്ടായ ദുരന്തം പിറ്റേന്ന് രാവിലെയാണ് പുറംലോകമറിയുന്നത്. എട്ടു മണിക്കൂര്‍ വൈകി അറിഞ്ഞ ദുരന്ത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടങ്ങാനായത് പിന്നെയും നാല് മണിക്കൂറിന് ശേഷമാണ്. രക്ഷാപ്രവർത്തനം വൈകിയത് ഒട്ടേറെപ്പേർക്ക് ജീവഹാനി സംഭവിക്കുന്നതിലാണ് കലാശിച്ചതെന്നും റിപ്പോർട്ടിലുണ്ട്. മരണമടഞ്ഞവരിൽ പലരും ദുരന്തമുണ്ടായി മണിക്കൂറുകൾക്ക്ശേഷം മരണമടഞ്ഞതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഈ സമയം പുലർച്ച ആറ് മണി വരെയാണ്. രാത്രി രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ കുറച്ചുപേരെയെങ്കിലും രക്ഷപ്പെടുത്താനായേനെ. കെ.ഡി.എച്ച്.പി കമ്പനിയുടെ അധികാര പരിധിയിലുള്ള എസ്റ്റേറ്റിൽ രാത്രിയുണ്ടായ വന്‍ദുരന്തം സംബന്ധിച്ച വിവരം രാജമല മാനേജേഴ്‌സ് ബംഗ്ലാവില്‍നിന്ന് പുറം ലോകത്തെ അറിയിക്കാന്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍, ദുരന്തം സംബന്ധിച്ച യഥാര്‍ഥ വിവരം അധികാരസ്ഥാനങ്ങളെയും പുറംലോകത്തെയും അടിയന്തരമായി അറിയിക്കുന്നതില്‍ കമ്പനി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. രാത്രി തന്നെ ഫീല്‍ഡ് ഓഫിസറെ വിവരം അറിയിച്ചു. എന്നാല്‍, റവന്യൂ അധികൃതരെ ഉടന്‍ അറിയിച്ചില്ല എന്ന കാര്യവും പരിശോധിക്കപ്പെടണം. രാജമല എസ്റ്റേറ്റ് ബംഗ്ലാവിലെ ഫീല്‍ഡ് ഓഫിസറെ ദുരന്ത വിവരമറിയിച്ചെങ്കിലും പിറ്റേന്ന് രാവിലെ 7.30ന് എക്സ്കവേറ്റർ ആവശ്യപ്പെടുമ്പോഴാണ് ഇക്കാര്യം പുറം ലോകമറിയുന്നത്. കനത്ത മഴയിൽ പുറത്തേക്കുള്ള വഴികളെല്ലാം മണ്ണിടിഞ്ഞു കിടന്നതും വൈദ്യുതി- വാർത്ത വിനിമയ ബന്ധങ്ങളെല്ലാം അറ്റുപോയ നിലയിലായിരുന്നതുമാണ് പുറംലോകത്ത് വളരെ പെട്ടെന്ന് ദുരന്ത വിവരം അറിയുന്നതിന് തടസ്സമായതെന്ന് കെ.ഡി.എച്ച്.പി കമ്പനി അധികൃതർ പറഞ്ഞു. വിവരം കിട്ടിയ ഉടൻ ദുർഘടപാത പിന്നിട്ട് സാഹസികമായി സ്ഥലത്തെത്തി കമ്പനിയുടെ നേതൃത്വത്തിലെ സംഘം രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയും മുഴുവൻ ദിവസവും കൺട്രോൾ റൂം തുറന്ന് പ്രവർത്തനം ഏകോപിപ്പിച്ചെന്നും കണ്ണൻദേവൻ അധികൃതർ 'മാധ്യമ'ത്തോട് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story