Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2020 11:59 PM GMT Updated On
date_range 7 Sep 2020 11:59 PM GMTസെമി ഹൈ സ്പീഡ് റെയിൽേവ: സ്ഥലമെടുപ്പിനെതിരായ ഹരജിയിൽ വിശദീകരണം തേടി
text_fieldsbookmark_border
കൊച്ചി: സെമി ഹൈ സ്പീഡ് റെയിൽവേ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നത് തടയണെമന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറുകളുടെ വിശദീകരണം തേടി. തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള റെയിൽവേ പദ്ധതിക്ക് അനുമതി ലഭിക്കുന്നതിന് മുമ്പു തന്നെ ഏറ്റെടുക്കലിന് സ്ഥലം മരവിപ്പിക്കുന്നത് നീതികേടാണെന്ന് ചൂണ്ടിക്കാട്ടി കോട്ടയം മുളക്കുളം റെസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഹരജിയിലാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളോടും റെയിൽവേ ബോർഡിനോടും കോടതി വിശദീകരണം തേടിയത്. 66,079 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് റെയിൽവേ അധികൃതർ സാങ്കേതികമോ അല്ലാത്തതോ ആയ അനുമതി നൽകിയിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു. സെമി ഹൈ സ്പീഡ് റെയിൽവേ, സ്മാർട്ട് സിറ്റി പദ്ധതികൾക്കായി 6000 മുതൽ 10,000 ഏക്കർ വരെ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് പദ്ധതി റിപ്പോർട്ടിൽ പറയുന്നത്. പദ്ധതി പ്രായോഗികമല്ലെന്ന് രേഖകളിൽ പറയുന്നുണ്ടെങ്കിലും റെയിൽവേയുടെ അനുമതി ലഭിക്കുന്നതിനുമുമ്പ് സ്ഥലം ഏറ്റെടുക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. പദ്ധതിക്ക് 20,000 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞിട്ടുണ്ട്. സാമ്പത്തികമായി ഗുണകരമല്ലാത്ത പദ്ധതി പരിസ്ഥിതി പ്രശ്നങ്ങൾക്കും വഴിയൊരുക്കും. ഈ സാഹചര്യത്തിൽ സ്ഥലം ഏറ്റെടുക്കൽ നടപടി തടയണമെന്നും ഹരജി തീർപ്പാകുംവരെ നടപടികൾ സറ്റേ ചെയ്യണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story