Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 11:58 PM GMT Updated On
date_range 2 Sep 2020 11:58 PM GMTകുമളിയിൽ പുതിയ ഹെലിപാഡ്
text_fieldsbookmark_border
കുമളി: കൊച്ചിയിൽനിന്ന് തേക്കടിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് മൂന്നാറിൻെറ മനോഹാരിത ആസ്വദിക്കാൻ ഇനി അര മണിക്കൂർ ആകാശദൂരം താണ്ടിയാൽ മതി. കൊച്ചിയിലെ ചിപ്സ് ആൻഡ് ഏവിയേഷൻ കമ്പനിയാണ് ആകാശമാർഗം സഞ്ചാരികളെ കൊച്ചിയിലേക്കും മൂന്നാറിലേക്കും എത്തിക്കാൻ ഹെലികോപ്ടർ സൗകര്യം ഒരുക്കിയത്. കുമളി ഗ്രാമപഞ്ചായത്തിലെ പത്തുമുറിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തൊരുക്കിയ ഹെലിപാഡിൽനിന്ന് ബുധനാഴ്ച ഹെലികോപ്ടർ പറന്നുയർന്നപ്പോൾ വിനോദ സഞ്ചാര മേഖലക്ക് പുത്തൻ ഉണർവായി. ഒരാൾക്ക് 11,000 രൂപയാണ് തേക്കടിയിൽനിന്ന് മൂന്നാറിലേക്ക് യാത്ര ചെയ്യാൻ ഈടാക്കുന്നത്. ഒരു ട്രിപ്പിൽ അഞ്ചു പേർക്കാണ് യാത്ര ചെയ്യാൻ അവസരം. ഉദ്ഘാടന ദിനമായ ബുധനാഴ്ച പത്തുമുറിയിൽനിന്ന് ഏഴ് പ്രാവശ്യമാണ് നാട്ടുകാരുമായി ഹെലികോപ്ടർ മൂന്നാർ പോയി വന്നത്. പത്തുമുറി ഹെലിപാഡിൻെറ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷീബ സുരേഷ്, സൺസി മാത്യു തുടങ്ങി നിരവധി പേർ പങ്കെടുത്തു. നേരത്തേ കുമളി- ചക്കുപള്ളം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയായ ഒട്ടകത്തലമേട്ടിൽ ഹെലിപാഡ് നിർമിച്ചെങ്കിലും സ്ഥല ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തെ തുടർന്ന് പ്രവർത്തനം പ്രതിസന്ധിയിലാവുകയായിരുന്നു. TDG helipad1 TDG helipad2 കുമളി പത്തുമുറിയിൽ നിർമിച്ച ഹെലിപാഡിൽ ബുധനാഴ്ച ഹെലികോപ്ടർ ഇറങ്ങിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story