Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2020 11:58 PM GMT Updated On
date_range 28 Aug 2020 11:58 PM GMTേപാപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ്: ഉടമകൾക്കായി ഉൗർജിത അന്വേഷണം
text_fieldsbookmark_border
പത്തനംതിട്ട: 2000 കോടിയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ ഉടമകളുടെ പെൺമക്കൾ രാജ്യംവിടാനുള്ള ശ്രമത്തിനിടെ ഡൽഹിയിൽ പിടിയിലായതിന് പിന്നാലെ കമ്പനി ഉടമകളായ മാതാപിതാക്കൾക്കുവേണ്ടി പൊലീസ് അന്വേഷണം ഉൗർജിതമാക്കി. ഉടമകളായ റോയി ഡാനിയൽ, ഭാര്യ പ്രഭ, മക്കൾ എന്നിവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കുടുംബസമേതം രാജ്യംവിടാൻ ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിനിടെ, ഡൽഹി വിമാനത്താവളത്തിൽ പിടിയിലായ ഇവരുടെ പെൺമക്കളും സ്ഥാപനത്തിൻെറ സി.ഇ.ഒയുമായ ഡോ. റിനു മറിയം തോമസ്, ഡയറക്ടർ ഡോ. റിയ ആൻ തോമസ് എന്നിവരെ അടുത്തദിവസം നാട്ടിലെത്തിക്കും. ആസ്ട്രേലിയയിെല ബന്ധുക്കളുടെ അടുത്തേക്ക് പോകാനായിരുന്നു റിയയുടെയും റിനുവിൻെറയും പദ്ധതി. പോപ്പുലർ ഫിനാൻസിൻെറ കോന്നി വകയാറിലെ ആസ്ഥാന ഒാഫിസിൽ വെള്ളിയാഴ്ച പൊലീസ് പരിശോധന നടത്തി. നിക്ഷേപവും പണംമാറ്റലുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. വിവരം അറിഞ്ഞ് അവിടെ തടിച്ചുകൂടിയ നൂറുകണക്കിന് നിക്ഷേപകരെ പൊലീസ് വിരട്ടിയോടിച്ചു. സ്ഥാപനത്തിന് മുന്നിൽ സത്യഗ്രഹം ഇരിക്കാൻ തുടങ്ങിയ നിക്ഷേപകരെ പൊലീസ് ലാത്തിവീശി ഓടിച്ചു. ഇതിനിടെ, സ്ഥാപന ഉടമ പത്തനംതിട്ട സബ്കോടതിയിൽ പാപ്പർ ഹരജി നൽകി. കോടതി െസപ്റ്റംബർ ഏഴിന് പരിഗണിക്കും. സ്ഥാപനത്തിന് സംസ്ഥാനത്തും പുറത്തുമായി മുന്നൂറ്റമ്പതോളം ശാഖകളുണ്ട്. കേരളത്തിനകത്തും പുറത്തുമായി അയ്യായിരത്തോളം നിക്ഷേപകരിൽനിന്നായി 2000 കോടിയാണ് പോപ്പുലർ ഫിനാൻസ് സമാഹരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story