Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസെക്രട്ടേറിയറ്റിലെ...

സെക്രട്ടേറിയറ്റിലെ തീപിടിത്തം: സമഗ്ര അന്വേഷണം വേണം -പി.ടി. തോമസ്

text_fields
bookmark_border
തൊടുപുഴ: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പി.ടി. തോമസ് എം.എൽ.എ. സംഭവം നടന്നയുടൻ ഷോർട്ട്സർക്യൂട്ടാണ് കാരണമെന്നാണ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞത്. മന്ത്രിയെ മറികടന്ന് യഥാർഥ കാരണം കണ്ടെത്തി റിപ്പോർട്ട് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്കാകില്ല. സെക്രട്ടേറിയറ്റിൽ 60 ശതമാനംപോലും ഇ-ഫയലിങ് പൂർത്തിയായിട്ടില്ല. അതുകൊണ്ട് ഫയലുകൾ കത്തിപ്പോയാലും കുഴപ്പമില്ലെന്ന ന്യായീകരണം തെറ്റാണ്. പ്രോട്ടോേകാൾ വിഭാഗത്തിലെ ഒന്ന്, രണ്ട്, അഞ്ച് പൊളിറ്റിക്കൽ സെക്ഷനുകളിലാണ് തീപിടിത്തമുണ്ടായത്. ഇതിൽ ഒന്ന് വിദേശരാജ്യങ്ങളുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്ന സെക്ഷനാണ്. അതിനാൽതന്നെ തീപിടിത്തം ഗൗരവമേറിയ കാര്യമാണ്. ഫയലുകൾ മുക്കാനാണ് കത്തിക്കൽ. പ്രോട്ടോകോൾ ഓഫിസർ ഹണി, ജോയൻറ് ഒാഫിസർ ഷൈൻ എസ്. ഹഖ്, അസിസ്റ്റൻറ് ഓഫിസർ എ.പി. രാജീവൻ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ സത്യാവസ്ഥ അറിയാം. അവശേഷിക്കുന്ന രേഖകളും ഓഫിസിൻെറ നിയന്ത്രണവും എൻ.ഐ.എ ഏറ്റെടുക്കണം. ഇപ്പോഴത്തെ അന്വേഷണം വിശ്വാസയോഗ്യമല്ലെന്നും പി.ടി. തോമസ് പറഞ്ഞു. കോൺഗ്രസ് നേതാക്കളായ എ.പി. ഉസ്മാൻ, മനോജ് കോക്കാട്ട് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story