Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2020 11:58 PM GMT Updated On
date_range 18 Aug 2020 11:58 PM GMTമദ്യം നല്‍കി യുവാവിന് മര്‍ദനം: മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsbookmark_border
അടൂര്‍: മദ്യപിച്ചശേഷം കാറില്‍ സഞ്ചരിക്കവെ ദേഹോപദ്രവം ഏല്‍പിച്ച് മോതിരം കവര്‍ന്നെന്ന പരാതിയില്‍ മൂന്നുപേരെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ തെങ്ങിനാല്‍ കടുവനാല്‍ വീട്ടില്‍ ബിജു വര്‍ഗീസിനാണ് മർദനമേറ്റത്. കൊടുമണ്‍ ചാലേമുക്ക് ഇളവിനാല്‍ വീട്ടില്‍ ബിപിന്‍ ബാബു (33), കൊടുമണ്‍ ചക്കാലമുക്ക് കളരിയില്‍ രഞ്ജിത്ത് (28), ഏനാദിമംഗലം കുന്നിട ഉഷ ഭവനം ഉമേഷ് കുമാര്‍ (31) എന്നിവരാണ് അറസ്റ്റിലായത്. അടൂര്‍ ഇന്ദ്രപ്രസ്ഥ ബാറില്‍ മദ്യപിച്ചശേഷം ബിജു വര്‍ഗീസിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി മുക്കാല്‍ പവനോളമുള്ള മോതിരം അപഹരിച്ച്് നഗരത്തില്‍ ഇറക്കിവിടുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ യു. ബിജു, എസ്.ഐ ബി.എസ്. ശ്രീജിത്, എസ്.സി.പി.ഒ സജി, സി.പി.ഒമാരായ ഫിറോസ്, എബിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. വീടുകയറി നാടോടികളുടെ അക്രമം ചിറ്റാർ: വയ്യാറ്റുപുഴ തേരകത്തുംമണ്ണിൽ നാടോടികൾ വീടുകയറി ആക്രമിക്കാൻ ശ്രമിച്ചു. തേരകത്തുംമണ്ണിൽ പുത്തൻപുരയിൽ സുനിൽകുമാറിനെയും ഭാര്യയെയും മൂത്ത മകളെയുമാണ് ആക്രമിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് സംഭവം. മൂന്നു സ്ത്രീകൾ ഉൾപ്പെടെ ആറുപേർ സംഘത്തിലുണ്ടായിരുന്നു. മുറ്റം വൃത്തിയാക്കിക്കൊണ്ടിരുന്ന സുനിൽകുമാറിൻെറ 12 വയസ്സുള്ള മൂത്ത മകളാണ് നാടോടി സംഘം വീട്ടിലേക്ക് വരുന്നതുകണ്ടത്. മകൾ വീട്ടിൽ ഉണ്ടായിരുന്ന അച്ഛനെയും അമ്മെയയും വിളിച്ചുപറയുന്നതിനിെട സംഘം വീടിന് പിറകുവശത്തുകൂടി കയറി. രണ്ടു യുവാക്കൾ വീണ്ടും പിറകുവശത്തുകൂടി വന്ന് സുനിൽകുമാറിനെയും ഭാര്യ ശ്രീകലയെയും കല്ലെടുത്ത് എറിഞ്ഞു. ബഹളം െവച്ചതോടെ സമീപത്തെ വനത്തിലേക്ക് ഓടിമറഞ്ഞതായി സുനിൽ കുമാർ പറഞ്ഞു. അയൽവാസികളും നാട്ടുകാരും എത്തി വനത്തിലും റബർ തോട്ടത്തിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചിറ്റാർ പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. മൂന്ന് പ്രായമുള്ള സ്ത്രീകളും മൂന്ന് യുവാക്കളുമാണ് സംഘത്തിൽ ഉള്ളതെന്ന് പറയുന്നു. മുഷിഞ്ഞ വേഷം ധരിച്ചിരുന്ന ഇവരുടെ കൈവശം ബാഗുകളും ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story