Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2020 11:58 PM GMT Updated On
date_range 18 Aug 2020 11:58 PM GMTഭർതൃമാതാവ് കൊല്ലപ്പെട്ട സംഭവത്തിൽ യുവതി റിമാൻഡിൽ
text_fieldsbookmark_border
തിരുവല്ല: കുടുംബ വഴക്കിനെത്തുടർന്ന് നിരണം കൊമ്പങ്കേരി 12ാം വാർഡിൽ പ്ലാംപറമ്പിൽ വീട്ടിൽ കുഞ്ഞൂഞ്ഞമ്മ ചാക്കോ (66) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ മരുമകൾ ലിൻസിയെ (24) റിമാൻഡ് ചെയ്തു. ലിൻസിയെ തിങ്കളാഴ്ച രാത്രി പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ പുളിക്കീഴ് സ്‌റ്റേഷനിൽ എത്തിച്ച ഇവരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷമാണ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. തിങ്കളാഴ്ച രാത്രി എട്ടോടെ ആയിരുന്നു കൊലപാതകം. ലിൻസിയും ഭർത്താവ് ബിജിയുമായി കിടപ്പുമുറിയിലുണ്ടായ വാക്കേറ്റത്തിനും സംഘർഷത്തിനുമിടയിൽ തടസ്സം പിടിക്കാനെത്തിയ കുഞ്ഞൂഞ്ഞമ്മയുടെ മുതുകിൽ ലിൻസി കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു. ലിൻസിയെ തടയുന്നതിനിടെ ഭർത്താവ് ബിജിയുടെ ഇടതുകൈക്കും കുത്തേറ്റു. നിലത്തുവീണ കുഞ്ഞൂഞ്ഞമ്മ സംഭവസ്ഥലത്തുതന്നെ മരിച്ചു. ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ തെളിവെടുപ്പിൻെറ ഭാഗമായി കൊല നടന്ന വീട്ടിൽ ചൊവ്വാഴ്ച രാവിലെ പത്തരയോടെ എത്തിയിരുന്നു. ptg__LINSY.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story