Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 11:58 PM GMT Updated On
date_range 12 Aug 2020 11:58 PM GMTഉൽപാദനം വർധിച്ചു; തമിഴ്നാട്ടിൽനിന്നുള്ള പാൽ സംഭരണം നിർത്തി
text_fieldsbookmark_border
കോട്ടയം: ഉൽപാദനം വർധിച്ചതോടെ തമിഴ്നാട്ടിൽനിന്നുള്ള പാൽ സംഭരണം മിൽമ നിർത്തി. മഴക്കാലത്ത് സംസ്ഥാനത്ത് ഉൽപാദനം വർധിക്കുന്നത് പതിവാണെങ്കിലും ഇത്തവണ കോവിഡ് പ്രതിസന്ധി വിൽപനെയയും ബാധിച്ചു. ഇതോടെയാണ് തമിഴ്നാട്ടിൽനിന്ന് പാൽ എത്തിക്കുന്നത് പൂർണമായും നിർത്തിയത്. ദിേനന 50,000 ലിറ്റർ പാലായിരുന്നു തമിഴ്നാട്ടിൽനിന്ന് മിൽമ സംസ്ഥാനത്തേക്ക് എത്തിച്ചിരുന്നത്. എന്നാൽ, കർണാടകയിൽനിന്ന് കുറഞ്ഞ അളവിൽ വാങ്ങുന്നുണ്ട്. നേരേത്ത പാലിന് ക്ഷാമം അനുഭവപ്പെട്ട കാലത്ത് കർണാടക സഹായിച്ചിരുന്നു. ഓണക്കാലത്ത് കൂടുതൽ പാൽ എത്തിക്കേണ്ടിവരും. ഇത് കണക്കിലെടുത്താണ് ചെറിയ അളവിൽ സംഭരണം തുടരാൻ തീരുമാനിച്ചതെന്ന് മിൽമ അധികൃതർ പറഞ്ഞു. കർണാടകയിൽനിന്ന് ലക്ഷം ലിറ്ററാണ് നേരേത്ത സംഭരിച്ചിരുന്നത്. ചെറിയൊരു ശതമാനമാണ് നിലവിൽ വാങ്ങുന്നത്. പുറത്തുനിന്നുള്ള വരവ് നിലച്ചിട്ടും സംസ്ഥാനത്ത് പാൽ അധികമാണെന്ന് മിൽമ വ്യക്തമാക്കുന്നു. ഇത് പൊടിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ദിേനന 50,000 ലിറ്ററാണ് ഇപ്പോൾ പൊടിയാക്കി മാറ്റുന്നത്. സംസ്ഥാനത്ത് കണ്ടെയ്ൻമൻെറ് സോണുകളുടെ എണ്ണം വർധിച്ചതാണ് പാൽ വിൽപന വലിയതോതിൽ ഇടിയാൻ കാരണം. നേരേത്ത 12.50 ലക്ഷം ലിറ്ററായിരുന്നു ശരാശരി വിൽപന. കഴിഞ്ഞദിവസങ്ങളിൽ ഇതിൽ വലിയ കുറവാണുണ്ടായത്. ഞായറാഴ്ച 10.30-11 ലക്ഷം ലിറ്റർ മാത്രമാണ് വിൽപന. നേരേത്ത ശരാശരി 12.6 ലക്ഷം ലിറ്റർ പാലായിരുന്നു ക്ഷീരസംഘങ്ങൾ വഴി ശേഖരിച്ചിരുന്നത്. മഴ ആരംഭിച്ചതോടെ ഇത് 13.10 ലക്ഷം ലിറ്ററായി ഉയർന്നു. പുല്ല് ലഭ്യത വർധിച്ചതുൾപ്പെടെ ഉൽപാദനം കൂടാൻ കാരണമാണെന്ന് മിൽമ അധികൃതർ പറഞ്ഞു. മൊത്തം പാലിൽ ഒന്നര ലക്ഷം ഉൽപന്നങ്ങൾക്കായാണ് മിൽമ ഉപയോഗിക്കുന്നത്. കോവിഡിൻെറ തുടക്കകാലത്ത് സംസ്ഥാനത്ത് വൻതോതിൽ പാൽ കെട്ടിക്കിടന്നിരുന്നു. മിൽമ പാൽ സംഭരിക്കുന്നത് നിർത്തിയത് ക്ഷീരമേഖലയിൽ പ്രതിസന്ധിയും സൃഷ്ടിച്ചു. പിന്നീട് വിൽപന വർധിച്ചതോടെ പ്രതിസന്ധി അയഞ്ഞു. ഇപ്പോൾ കെണ്ടയ്ൻമൻെറ് സോണുകളുടെ എണ്ണം കൂടിയതോടെ വീണ്ടും വിൽപന കുറഞ്ഞു. ഹോട്ടലുകൾ അടക്കമുള്ളവയുടെ പ്രവർത്തനത്തിന് നിയന്ത്രണമുള്ളതും പാൽവിൽപനയെ ബാധിെച്ചന്നും മിൽമ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story