Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമണർകാട്ടെ ശീട്ടുകളി...

മണർകാട്ടെ ശീട്ടുകളി കേന്ദ്രം: ബ്ലേഡ് മാഫിയ വിരുദ്ധ സമിതി ധർണ

text_fields
bookmark_border
േകാട്ടയം: മണർകാട്ടെ ശീട്ടുകളി കേന്ദ്രവുമായി ബന്ധെപ്പട്ട് നടന്ന അനധികൃത ഇടപാടുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയ വിരുദ്ധ സമിതി ധർണ നടത്തി. മണർകാട് ക്രൗൺ ക്ലബിനു മുന്നിൽ നടന്ന പ്രതിഷേധം ഐ.എൻ.ടി.യു.സി ദേശീയ വർക്കിങ് കമ്മിറ്റി അംഗം കുഞ്ഞ് ഇല്ലമ്പള്ളി ഉദ്ഘാടനം ചെയ്തു. ബ്ലേഡ് മാഫിയ വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ജി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് ഒ.ഡി. കുര്യാക്കോസ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സണ്ണി മാത്യു, ടി.എം. മാത്യു തെങ്ങുംതുരുത്തേൽ, ബിനോജ് വർഗീസ്, സിബി മാത്യു, ചെറിയാൻ തോമസ് എന്നിവർ സംസാരിച്ചു. ശീട്ടുകളി കേന്ദ്രത്തിന് നേതൃത്വം നൽകിയിരുന്ന മാലം സുരേഷിനെ അറസ്റ്റ് ചെയ്യുക, രാഷ്ട്രീയ നേതാക്കളുടെ പങ്ക് അന്വേഷിക്കുക, ക്രൗൺ ക്ലബിൻെറ ഭാരവാഹികളെപ്പറ്റി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം. (പടം) കോവിഡ് സ്ഥിരീകരിച്ചയാള്‍ക്കൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ ബന്ധപ്പെടണം കോട്ടയം: ജൂലൈ 13ന് കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച പാലാ മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ കോട്ടയം കൊറോണ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. താഴെ പറയുന്ന ബസുകളില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 13വരെ (ജൂലൈ നാല്, അഞ്ച് തീയതികളില്‍ ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്. . രാവിലെ 7.30: കാഞ്ഞിരംപടി, ഷാപ്പുപടി-കോട്ടയംവരെ ഹരിത ട്രാവല്‍സ് . രാവിലെ എട്ട്: കോട്ടയം മുതല്‍ പാലാവരെ കോട്ടയം -കട്ടപ്പന വഴി ഉപ്പുതറക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് . വൈകു. അഞ്ച്: പാലാ മുതല്‍ കോട്ടയംവരെ തൊടുപുഴ-കോട്ടയം/ഈരാറ്റുപേട്ട-കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് . വൈകു. ആറ്: കോട്ടയം മുതല്‍ കാഞ്ഞിരം പടിവരെ. കൈരളി ട്രാവല്‍സ് /6.25നുള്ള അമല ട്രാവല്‍സ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍: 1077, 0481 2563500, 0481 2303400, 0481 2304800
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story