Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമൂന്നാംകുറ്റി...

മൂന്നാംകുറ്റി മത്സ്യമാർക്കറ്റ് 140 ലക്ഷം ചെലവിൽ നവീകരിക്കുന്നു

text_fields
bookmark_border
(ചിത്രം) കൊല്ലം: മത്സ്യമാർക്കറ്റ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നാംകുറ്റി മത്സ്യമാർക്കറ്റ് 140.40 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് കിഫ്ബി അനുമതി ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടി പൂർത്തീകരിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. നിലവിൽ മാർക്കറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് 440 ച.മീ. വിസ്തൃതിയിൽ മാർക്കറ്റ് സമുച്ചയം നിർമിക്കും. ആധുനികരീതിയിൽ നിർമിക്കുന്ന കെട്ടിടത്തിൽ റിട്ടെയിൽ ഷോപ്പുകൾ, ഫിഷ് ഔട്ട്ലെറ്റുകൾ, ബുച്ചർ സ്റ്റാളുകൾ, കോൾഡ് സ്റ്റോറേജ് സംവിധാനം എന്നിവ ലഭ്യമാക്കും. ഓൺലൈൻ സംവിധാനത്തോടുകൂടി മത്സ്യവിപണനത്തിനാവശ്യമായ പ്രിപ്പറേഷൻ റൂം സജ്ജീകരിക്കും. ഓരോ സ്റ്റാളിനും സിങ്കുകൾ, െഡ്രയിനേജ് സംവിധാനം, മാൻഹോളുകൾ എന്നിവയുണ്ടായിരിക്കും. രണ്ട് ബ്ലോക്കുകളായാണ് മാർക്കറ്റ് രൂപകൽപന. തീരദേശ വികസന കോർപറേഷനാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. ഉടനെതന്നെ മാർക്കറ്റിൻെറ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും. തങ്കശ്ശേരി (114.77 ലക്ഷം), കടപ്പാക്കട (150.09 ലക്ഷം) മാർക്കറ്റുകളുടെയും ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി മന്ത്രി പറഞ്ഞു. സി.പി.എമ്മിനെ വെട്ടിലാക്കി പ്രവാസിക്കെതിരെ നേതാവിൻെറ പേരിൽ നോട്ടീസ് ശാസ്താംകോട്ട: പ്രവാസി സംരംഭകനെതിരെ സി.പി.എം ലോക്കൽ കമ്മിറ്റിയംഗത്തിൻെറ പേരും ഫോൺ നമ്പരും െവച്ച് അജ്ഞാതർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നോട്ടീസിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ വിവാദം. താൻ അറിഞ്ഞല്ല നോട്ടീസ് ഇറക്കിയതെന്ന സി.പി.എം പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയംഗം എം. സൈനുദ്ദീൻെറ നിലപാട് പൂർണമായും ശരിവെക്കുമ്പോഴും ഇതിനുത്തരവാദികളെ കണ്ടെത്താനാകാത്ത അവസ്ഥയിലാണ് സി.പി.എം ശൂരനാട് ഏരിയ കമ്മിറ്റി. 27 വർഷമായി സൗദിയിൽ ജോലി നോക്കുന്ന ശൂരനാട് പറങ്കിമാംവിളയിൽ അബ്ദുൽ റഷീദ് മയ്യത്തുംകര പള്ളിക്ക് സമീപം കൊല്ലം-തേനി ദേശീയപാതയിൽ ആരംഭിക്കാൻ പോകുന്ന പെട്രോൾ പമ്പിനെ ലക്ഷ്യംെവച്ചാണ് നോട്ടീസ് ഇറങ്ങിയത്. സംഭവം വിവാദവും സമൂഹമാധ്യമങ്ങളിൽ ചർച്ചയുമായതോടെ സി.പി.എം നേതൃത്വം പ്രതിസന്ധിയിലായി. മേഖലയിലെ മുതിർന്ന നേതാവും ലോക്കൽ കമ്മിറ്റി അംഗവുമായ സൈനുദ്ദീനോട് വിശദീകരണം ആരായുകയും താൻ അറിയാതെയാണ് തൻെറ പേരിൽ ആരോ നോട്ടീസ് ഇറക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. പ്രവാസിയുമായി നിയമപ്രശ്നങ്ങളിൽ ഏർപ്പെട്ടിട്ടുള്ള മറ്റൊരു ഗ്രൂപ്പിൻെറ മറവിൽ സി.പി.എമ്മിനെ താറടിക്കാൻ എതിരാളികൾ ഇറക്കിയതാണ് നോട്ടീസെന്നാണ് സി.പി.എം നിഗമനം. ഈ സംരംഭക ഗ്രൂപ്പും നോട്ടീസിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പ്രവാസി സംരംഭകനെതിരെയുള്ള അജ്ഞാതസംഘത്തിൻെറ നീക്കത്തിൽ പ്രതിഷേധിച്ച് ചക്കുവള്ളി പ്രവാസി കൂട്ടായ്മ സായാഹ്നധർണ നടത്തി. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് കൂട്ടായ്മ പ്രസിഡൻറ് അൻസർ സലീം, സെക്രട്ടറി ഷെഫീഖ് പുരക്കുന്നിൽ, രക്ഷാധികാരി ഷിഹാബ് മൗലവി, വൈസ് പ്രസിഡൻറ് സാദിഖ് കൺമണി എന്നിവർ ആവശ്യപ്പെട്ടു. വിവാദ നോട്ടീസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്തിയതായി സൈനുദ്ദീൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story