Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 12:01 AM GMT Updated On
date_range 6 Dec 2021 12:01 AM GMTയുവാവിനെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയയാൾ റിമാൻഡിൽ
text_fieldsbookmark_border
(ചിത്രം) കൊല്ലം: വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു. വെടിക്കുന്ന് പുതുവൽപുരയിടത്തിൽ ശശിയുടെ മകൻ കേൻറാൺമൻെറ് ഹൈസ്കൂളിന് സമീപം വാടകക്ക് താമസിക്കുന്ന മഹേഷ് (34) ആണ് കൊല്ലപ്പെട്ടത്. തോപ്പ് ഡോൺബോസ്കോ കോളനിയിൽ ഡോൺബോസ്കോ നഗറിൽ ഷിബു (39) ആണ് റിമാൻഡിലായത്. അവിവാഹിതനായ മഹേഷ് എട്ടുവർഷം മുമ്പ് വെടിക്കുന്നിൽ നിന്ന് താമസം മാറി കേൻറാൺമൻെറിൽ മാതാവിനോടൊപ്പമാണ് താമസം. ഇയാൾ ബന്ധുക്കളെ കാണാൻ സ്ഥിരമായി വെടിക്കുന്നിൽ എത്താറുണ്ട്. ശനിയാഴ്ച രാത്രി ഷിബുവും മഹേഷും ബന്ധു ബാബുവും വെടിക്കുന്ന് അംഗൻവാടിക്ക് സമീപം സംസാരിച്ച് നിൽക്കുകയായിരുന്നു. ഇവിടേക്ക് വന്ന ഷിബു മഹേഷിനോട് വീട്ടിൽ പോകാൻ ആവശ്യപ്പെട്ടു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതോടെ മഹേഷ് ഷിബുവിനെ അടിച്ചു. തുടർന്ന് ഷിബു കല്ലെടുത്ത് മഹേഷിൻെറ തലക്കിടിക്കുകയായിരുന്നു. പരിക്കുപറ്റിയ മഹേഷിനെ നാട്ടുകാർ ജില്ല ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. രാത്രി വൈകി കൊല്ലം ഇൗസ്റ്റ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലം സിറ്റി പൊലീസ് ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിൻെറ നിർദേശാനുസരണം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ. രതീഷ്, എസ്.ഐ രാജ്മോഹൻ, ജയലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ (ചിത്രം) ഇരവിപുരം: വാളത്തുംഗൽ കൂട്ടിക്കടയിലുള്ള യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയെ ഇരവിപുരം പൊലീസ് പിടികൂടി. ഇരവിപുരം താഴത്തുചേരിയിൽ മിറാസ് മൻസിലിൽ മിറാഷ് (25) ആണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ അഞ്ചിന് രാത്രി 8.30ന് ആണ് കേസിനാസ്പദമായ സംഭവം. ആക്രമണത്തിനിരയായ രജിത്തിൻെറ സുഹൃത്ത് സുൽഫിയുമായി മിറാഷിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. കൂട്ടിക്കട ജങ്ഷനിൽ സുൽഫിയോടൊപ്പം നിന്ന രജിത്തിെനയും സുഹൃത്ത് ധനിലിെനയും മറ്റ് പ്രതികളോടൊപ്പം സ്കൂട്ടറിൻെറ പിന്നിലിരുന്ന് വന്ന പ്രതി വാളുകൊണ്ട് വെട്ടുകയായിരുന്നു. തലക്ക് പിറകിലാണ് രജിത്തിന് വെേട്ടറ്റത്. കൊലപാതകശ്രമക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ആളാണ് മിറാഷ്. സിറ്റി പൊലീസ് കമീഷണർ ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ എ.സി.പി ജി.ഡി. വിജയകുമാറിൻെറ നിർദേശാനുസരണം ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ വി.വി. അനിൽകുമാർ, എസ്.ഐമാരായ അനുരൂപ, അരുൺഷാ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story