Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2021 11:59 PM GMT Updated On
date_range 10 Jun 2021 11:59 PM GMTതലവരമ്പ്-നാലുമുക്ക് റോഡ് തകർന്നു
text_fieldsbookmark_border
കടയ്ക്കൽ: കൊല്ലം-തിരുവനന്തപുരം ജില്ല അതിർത്തിയിലെ തലവരമ്പ്-നാലുമുക്ക് റോഡിലൂടെയുള്ള യാത്ര നടുവൊടിക്കും. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിൽ കുഴികൾ നിറഞ്ഞു. മഴയാരംഭിച്ചതോടെ പല ഭാഗങ്ങളും ചെളിക്കുണ്ടായതോടെ യാത്ര ദുഷ്കരമായി. ചിതറ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നാണ് തലവരമ്പ് - നാലുമുക്ക് റോഡ്. രണ്ടര കിലോമീറ്റർ വരുന്ന ഭാഗമാണ് ഏറ്റവും തകന്നത്. 10 കി.മീ. വരുന്ന ചല്ലിമുക്ക് റോഡിൻെറ ബാക്കി ഭാഗങ്ങൾ മുൻകാലങ്ങളിൽ പുനരുദ്ധരിച്ചിരുന്നു. നാലുമുക്ക് മുതൽ മൂന്നുമുക്ക് വരെയുള്ള ഭാഗം രണ്ടു മാസം മുമ്പ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി. എം.പി ഫണ്ടിൽനിന്ന് ഏഴു കോടി മുടക്കി പുനരുദ്ധരിക്കുന്ന ബൗണ്ടർമുക്ക്-കുറക്കോട്-തയ്ക്കാവുമുക്ക് റോഡിൻെറ അനുബന്ധമെന്ന നിലയിലാണ് ഇവിടെ പണി നടത്തിയത്. എന്നിട്ടും തലവരമ്പ് മുതൽ നാലുമുക്കുവരെയുള്ള ഭാഗം തകർന്നുതന്നെയാണ്. റോഡിൻെറ തകർച്ചക്ക് പ്രധാന കാരണം മേഖലയിലെ പാറക്വാറികളും ക്രഷർ യൂനിറ്റുകളുമാണ്. തലവരമ്പ്, മൂന്നുമുക്ക്, നാലുമുക്ക്, മൂലപ്പേഴ് എന്നിവിടങ്ങളിലായി അഞ്ച് ക്വാറികളും മൂന്ന് ക്രഷർ യൂനിറ്റുകളും പ്രവർത്തിക്കുന്നു. ടിപ്പർ, ടോറസ്, ലോറി എന്നിവ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി അമിതഭാരം കയറ്റിപ്പായുന്നത്. എം.സി റോഡിനേയും തിരുവനന്തപുരം-ചെങ്കോട്ട അന്തർ സംസ്ഥാന റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് പാങ്ങലുകാട് --ചല്ലിമുക്ക് റോഡ്. പുന്നപ്ര-വയലാർ സമര സേനാനികൾക്ക് ചിതറ ചക്കമലയിൽ അനുവദിച്ച ഭൂമിയിൽ എത്തിച്ചേരാനുള്ള പ്രധാന റോഡുമിതാണ്. ജനവാസ മേഖലയായ ഇതു വഴിയുള്ള ബസ് സർവിസുകളും റോഡിൻെറ ശോച്യാവസ്ഥയെ തുടർന്ന് നിർത്തുകയായിരുന്നു. കാപ്ഷൻ: തകർന്നുകിടക്കുന്ന തലവരമ്പ്-നാലുമുക്ക് റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story