Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഗ്രീൻഫീൽഡ് ഹൈവേ;...

ഗ്രീൻഫീൽഡ് ഹൈവേ; പദ്ധതിരേഖ തയാറാക്കാൻ നടപടി തുടങ്ങി

text_fields
bookmark_border
കൊല്ലം: കൊല്ലം-തിരുമംഗലം ദേശീയപാത 744ന് സമാന്തരമായി തെന്മലയില്‍നിന്ന്​ ആരംഭിച്ച് പത്തടി, ചടയമംഗലം വഴി ജില്ല അതിര്‍ത്തിയായ കടമ്പാട്ടുകോണത്തെത്തുന്ന പുതിയ ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ പദ്ധതിരേഖ തയാറാക്കാനുള്ള നടപടി തുടങ്ങി. ഇതോടൊപ്പം കൊല്ലം-തിരുമംഗലം ദേശീയപാത വീതികൂട്ടി ആധുനിക സുരക്ഷാ സംവിധാനത്തോടെ പുനരുദ്ധരിക്കാനുള്ള പദ്ധതിരേഖക്കും അനുമതി ലഭിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ആവിഷ്കരിച്ച പുതിയ പദ്ധതികള്‍ ജില്ലയുടെ അടിസ്ഥാന സൗകര്യ മേഖലയില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. ഭാരത്​മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിക്കാന്‍ ഉദ്ദേശിക്കുന്ന തിരുവനന്തപുരം-കൊട്ടാരക്കര-അങ്കമാലി റോഡിൻെറ ഭാഗമായി ജില്ലയില്‍ മാങ്കോട്-ചിങ്ങോലി-തുടയൂര്‍-മണ്ണൂര്‍-കരുകോണ്‍-ആലഞ്ചേരി-അയണിമൂട്-വെഞ്ചേമ്പ് വഴിയാണ് പത്തനാപുരത്തേക്ക്​ റോഡ് രൂപകൽപന ചെയ്തിട്ടുള്ളത്. ഇൗ റോഡി​ൻെറ പദ്ധതിരേഖ തയാറാക്കാനും ഉത്തരവായി. ചാത്തന്നൂര്‍ മീനാട് വില്ലേജിൽ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് നിർമിക്കാനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. രണ്ട് റോഡുകളും ജനവാസം കുറഞ്ഞ ഗ്രീന്‍ കോറിഡോറിലൂടെയാണ് കടന്നുപോകുന്നത്. ദേശീയപാത 183ല്‍ കൊല്ലം ഹൈസ്​കൂള്‍ ജങ്​ഷന്‍-തേവള്ളി-മതിലില്‍-അഞ്ചാലുംമൂട്-കുണ്ടറ-ഭരണിക്കാവ് വഴിയുള്ള റോഡി​ൻെറ പുനരുദ്ധാരണത്തിന്​ പദ്ധതി രേഖ തയാറാക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചു. കൊല്ലം ബൈപാസ് നാലുവരി പാതയാക്കുന്നതുള്‍പ്പെടെ ദേശീയപാത 66‍ൻെറ വികസനത്തിനുള്ള പദ്ധതിരേഖ തയാറാക്കല്‍ അന്തിമഘട്ടത്തിലാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിൻെറ സഹകരണത്തോടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ കേന്ദ്ര ദേശീയപാത മന്ത്രാലയം നടപ്പാക്കുന്ന വികസന പദ്ധതികള്‍ അഭിനന്ദനാര്‍ഹമാണെന്ന്​ എം.പി പറഞ്ഞു. ഗ്രീന്‍ കോറിഡോറിലൂടെയുള്ള റോഡുകളുടെ അലൈന്‍മൻെറിന് അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ നടപടികള്‍ ത്വരിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story