Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവീട്ടമ്മയുടെ കണ്ണിൽ...

വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിച്ച യുവാവ് പിടിയിൽ

text_fields
bookmark_border
(ചിത്രം) ശാസ്താംകോട്ട: വെള്ളം ചോദിച്ച് വീട്ടിൽ കയറി വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം മൂന്ന് പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്ന യുവാവിനെ ഒന്നര മണിക്കൂറിനകം പിടികൂടി. ശൂരനാട് വടക്ക് ആനയടി ചെറുകുന്നത്ത് വീട്ടിൽ വിജയലക്ഷ്മിയുടെ (56) മാല പൊട്ടിച്ച് കടന്ന ശൂരനാട് വടക്ക് ആനയടി മിനി നിവാസിൽ അനന്തകൃഷ്ണനെയാണ് (19) ശൂരനാട് പൊലീസ് എസ്.ഐമാരായ പി. ശ്രീജിത്ത്, എസ്. ചന്ദ്രമോൻ, എ.എസ്.ഐമാരായ മധു, രാജീവ്, സി.പി.ഒ വിജേഷ് എന്നിവർ അറസ്​റ്റ്​ ചെയ്തത്. ഞായറാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. ക്ഷീണിതനായി അഭിനയിച്ച് എത്തിയ അനന്തകൃഷ്ണൻ വീടി​ൻെറ ഇറയത്ത് ഇരിക്കുകയായിരുന്ന വിജയലക്ഷ്മിയോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാനായി എഴുന്നേൽക്കവേ ഇയാൾ കൈയിൽ കരുതിയിരുന്ന മുളകുപൊടി വിജയലക്ഷ്മിയുടെ കണ്ണിൽ വിതറി. ഇവരെ തള്ളി മറിച്ചിട്ടശേഷം മാല പൊട്ടിച്ച് ഓട്ടോയിൽ സ്ഥലം വിട്ടു. വീട്ടമ്മയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ശൂരനാട് എസ്.ഐ പി. ശ്രീജിത്തിനെ ഫോണിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഉടുപ്പി​ൻെറ കീശയിൽ നിന്ന് മാല കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ ശാസ്താംകോട്ട കോടതി റിമാൻഡ്​ ചെയ്ത് കോവിഡ്നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു രണ്ടേകാൽ കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ (ചിത്രം) ശാസ്താംകോട്ട: മോട്ടോർ സൈക്കിളിൽ കഞ്ചാവ് കടത്തുന്നതിനിടെ മൂന്ന് യുവാക്കൾ അറസ്​റ്റിൽ. ഇവരിൽ നിന്ന് രണ്ടേകാൽ കിലോ കഞ്ചാവും കഞ്ചാവ് കൊണ്ട് നടന്ന് വിൽക്കാൻ ഉപയോഗിച്ച ബൈക്കും ത്രാസും പിടികൂടി. ശൂരനാട് ഇരവിച്ചിറകിഴക്ക് വരത്ത്ചിറ കുറ്റിയിൽ സുജിത് (21), കല്ലേലിഭാഗം മാലുമേൽ അജ്മൽ (21), ശൂരനാട് തെക്ക് കെ.സി.ടിമുക്ക് കലതിവിളയിൽ സവാദ് (21) എന്നിവരെയാണ് ​ ശൂരനാട് പൊലീസ് പിടികൂടിയത്. ആനയടിയിലെ വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തിലെ പ്രതിക്കായി എസ്.ഐ.പി. ശ്രീജിത്തി​ൻെറ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ പ്രതികൾ മൂന്നുപേരും ബൈക്കിൽ പൊലീസിന്​ മുന്നിൽപെട്ടു. സംശയം തോന്നി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഇവർ പൊലീസിനെ വെട്ടിച്ചുകടന്നു. തുടർന്ന് നാല് കിലോമീറ്റർ ദൂരത്തുള്ള കമ്പലടി ചിറയിൽ നിന്ന് ഇവർ ഉപേക്ഷിച്ച ബൈക്ക് കണ്ടെടുത്തു. സമീപത്തുനിന്ന് പ്രതികളെയും കിട്ടി. ഇവർ ഇടപാടുകാർക്ക് കഞ്ചാവ് ചില്ലയായി തൂക്കിവിൽക്കുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ പി. ശ്രീജിത്ത്, എസ്. ചന്ദ്രമോൻ, പ്രബേഷനറി എസ്.ഐ വിപിൻ, എ.എസ്.ഐമാരായ മധു, ഹർഷാദ്, സി.പി.ഒ വിജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മൂന്ന് പേരെയും കോടതി റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story