Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2020 11:58 PM GMT Updated On
date_range 12 Oct 2020 11:58 PM GMTകുന്നത്തൂർ പാലവും പരിസരവും സാമൂഹികവിരുദ്ധരുടെ പിടിയിൽ
text_fieldsbookmark_border
(ചിത്രം) ശാസ്താംകോട്ട: കുന്നത്തൂർ, കൊട്ടാരക്കര താലൂക്കുകളെ ബന്ധിപ്പിക്കുന്ന കുന്നത്തൂർ പാലത്തിൻെറ ചുറ്റുവട്ടം രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ വിഹാരകേന്ദ്രമാകുന്നു. അതിർത്തി ആയതിനാൽ ശാസ്താംകോട്ട, പുത്തൂർ എന്നിവിടങ്ങളിലെ പൊലീസിൻെറ ശ്രദ്ധ വേണ്ടത്ര എത്താത്തതും സന്ധ്യ കഴിഞ്ഞാൽ ജനസാന്നിധ്യം ഇല്ലാത്തതും ഇക്കൂട്ടർക്ക് സഹായകമാവുകയാണ്. കല്ലടയാറിന് കുറുകെയുള്ള പാലത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിൽ പ്രകാശിക്കാറില്ല. കല്ലടയാറിലെ പ്രധാനപ്പെട്ട മണൽക്കടവുകളിലേക്കുള്ള വഴി തുടങ്ങുന്നതും ഇതിനോട് ചേർന്നാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം സാമൂഹികവിരുദ്ധ സംഘങ്ങൾക്ക് ഒളിച്ചിരിക്കാൻ വേണ്ടത്ര സ്ഥലസൗകര്യമുണ്ട്. സംഘം ചേർന്നുള്ള മദ്യപാനവും വാറ്റുചാരായ വിപണനവും സന്ധ്യ കഴിഞ്ഞാൽ പതിവ് കാര്യങ്ങളാണ്. ഇതിന് പുറമേയാണ് രാത്രി വൈകി പല സ്ഥലങ്ങളിൽ നിന്നുമുള്ള അറവ് മാലിന്യങ്ങൾ പാലത്തിൻെറ പരിസരത്തും കല്ലടയാറിലും കൊണ്ടുവന്ന് തള്ളുന്നത്. കക്കൂസ് മാലിന്യം ശേഖരിക്കുന്ന ടാങ്കർ ലോറികൾ ഇവിടെ എത്തിച്ച് തുറന്നുവിടുന്നതും പതിവാണ്. പാലത്തിൽ നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ടെങ്കിലും കുന്നത്തൂർ പഞ്ചായത്ത് അധികൃതർ ചെവിക്കൊള്ളുന്ന മട്ടില്ല. പഞ്ചായത്ത് ഓഫിസിന് 20 ലക്ഷം ചെലവഴിച്ച് കമാനം നിർമിക്കുന്ന തിരക്കിലാണ് അധികാരമൊഴിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്ന ഭരണസമിതി. മറുവശത്ത് പാലം സ്ഥിരം ആത്മഹത്യാവേദിയാകുന്നു എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ സൈനികനും കോളജ് വിദ്യാർഥിനിയും അടക്കം അഞ്ച് പേരാണ് കുന്നത്തൂർ പാലത്തിൽ നിന്ന് ആറ്റിൽ ചാടി ജീവനൊടുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story