Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2020 11:58 PM GMT Updated On
date_range 27 Sep 2020 11:58 PM GMTആരവങ്ങൾ ഒഴിവാക്കി ഓച്ചിറ കെട്ടുത്സവം ആചാരമായി നടത്തി
text_fieldsbookmark_border
(ചിത്രം) ഓച്ചിറ: പരബ്രഹ്മ ക്ഷേത്രത്തിലെ കെട്ടുത്സവം ആചാരം മാത്രമായി നടന്നു. 300ഓളം കെട്ടുകാളകൾ കഴിഞ്ഞവർഷം പങ്കെടുത്തിരുന്നു. ഈ വർഷം ക്ഷേത്രഭരണസമിതി അണിയിച്ചൊരുക്കിയ ഒരു കെട്ടുകാളയെ മാത്രം പടനിലത്ത് എത്തിച്ചുകൊണ്ടായിരുന്നു കെട്ടുത്സവം നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊലീസിൻെറ കർശന നിർദേശത്തോടെയായിരുന്നു ചടങ്ങ്. ശനിയാഴ്ച വൈകീട്ടോടെ ഭരണസമിതിയുടെ കെട്ടുകാളയെ ഭക്തർക്ക് ദർശിക്കാനായി ക്ഷേത്രകവാടത്തിന് മുന്നിൽ പ്രദർശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് നാലോടെ കെട്ടുകാളയെ ആചാരപ്രകാരം ആനയിച്ച് പടനിലത്തേെക്കത്തിച്ചു. തുടർന്ന് ഗണപതി ആൽത്തറ, ഓഫിസ് കവാടം, എട്ടുകണ്ടം, പടിഞ്ഞാറെ ആൽത്തറ, ഓണ്ടിക്കാവിന് തെക്ക് ഭാഗം, തകിടികണ്ടം എന്നിവിടങ്ങളിലൂടെ സ്വീകരിച്ച് കിഴക്കേ ആൽത്തറയുടെ കിഴക്കുഭാഗത്ത് എത്തിച്ച് ആചാരം നിർവഹിക്കുകയായിരുന്നു. 5.15ഓടെ ചടങ്ങുകൾ അവസാനിച്ചു. ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ, വിവിധ കാളകെട്ട് സമിതി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. പൊലീസിൻെറ നിർദേശം അവഗണിച്ച് രണ്ട് ചെറു കെട്ടുകാളകളെ കെട്ടിയൊരുക്കി കൊണ്ടുവന്നിരുന്നു. ഇതിൽ ഒരു കെട്ടുകാളയെ നിർദേശം ലംഘിച്ച് പടനിലത്തേക്ക് കയറ്റി. ഉടൻതന്നെ പൊലീസ് ഇടപെട്ട് കെട്ടുകാളയെ ഗേറ്റിന് പുറത്താക്കി. ഇതിൽ പ്രകോപിതരായ ചിലർ പൊലീസുമായി തർക്കത്തിലേർപ്പെെട്ടങ്കിലും കെട്ടുകാളയെ പ്രവർത്തകർ തിരികെ കൊണ്ടുപോയി. ഓച്ചിറ എസ്.എച്ച്.ഒ ആർ. പ്രകാശ്, എസ്.ഐമാരായ ശ്യാകുമാർ, പദ്മകുമാർ, റോബി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും കമീഷണറുടെ നിയന്ത്രണത്തിലുള്ള സ്ട്രൈക്കിങ് ഫോഴ്സും കെട്ടുത്സവം നിയന്ത്രിക്കാനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story