Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2020 11:58 PM GMT Updated On
date_range 27 Sep 2020 11:58 PM GMTപിനാക്കിൾ വ്യൂ പോയൻറിൽ വൻ ജനക്കൂട്ടം; പിഴയിട്ട് പൊലീസ്
text_fieldsbookmark_border
(ചിത്രം) അഞ്ചൽ: വെഞ്ചേമ്പിന് സമീപത്തെ പിനാക്കിൾ വ്യൂപോയൻറിൽ ഞായറാഴ്ച അഭൂതപൂർവമായ ജനക്കൂട്ടം. പുലർച്ച നല്ല മഞ്ഞ് വീഴ്ചയുള്ളത് കേട്ടറിഞ്ഞാണ് പലരും ഇവിടേക്കെത്തിയത്. 28ാം ഓണവും ഞായറാഴ്ചയുമായതിനാൽ പലരും കുടുംബസമേതമാണ് വാഹനങ്ങളിലെത്തിയത്. കൈക്കുഞ്ഞുങ്ങൾ വരെ കൂട്ടത്തിലുണ്ടായിരുന്നു. ജില്ലക്കകത്തും പുറത്തുനിന്നുമുള്ള നിരവധി യുവതീയുവാക്കൾ ഇരുചക്രവാഹനങ്ങളിൽ എത്തിയിരുന്നു. സെൽഫിയെടുക്കുന്നതിനും മറ്റും ജനങ്ങൾ തിക്കിത്തിരക്കി. വാഹനങ്ങളുടെ ഇരമ്പലും ബഹളവും അധികരിച്ചതോടെ നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. അഞ്ചൽ എസ്.എച്ച്.ഒ എൽ. അനിൽകുമാറിൻെറ നേതൃത്വത്തിൽ പൊലീസെത്തി ജനക്കൂട്ടത്തെ നിയന്ത്രിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഒത്തുകൂടിയവരുടെ വാഹനങ്ങൾ പിടികൂടി 2000 രൂപ വീതവും ഒപ്പമെത്തിയവർക്ക് 200 രൂപ വീതവും പിഴയീടാക്കി. മിക്കവരും അഞ്ചൽ സ്റ്റേഷനിലെത്തി ഏറെ നേരം വരിയായിനിന്ന് പിഴയൊടുക്കിയ ശേഷമാണ് വാഹനവുമായി മടങ്ങിയത്. കോവിഡ് വ്യാപനം ഏറെയുള്ള പ്രദേശമാണിവിടം. നിയന്ത്രണങ്ങൾ വകവെക്കാതെയും കോവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കാതെയും പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ദൂരസ്ഥലത്തുനിന്നും ആൾക്കാരെത്തുന്നത് തദ്ദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. കൊലവിളി പ്രസംഗം: യുവമോർച്ച നേതാവിനെതിരെ കേസ് കുണ്ടറ: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്കും കുടുംബത്തിനും ജോലി ചെയ്യുന്ന പൊലീസുകാർക്കുമെതിരെ പരസ്യമായി കൊലവിളി നടത്തിയ യുവമോർച്ച നേതാവിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാംരാജാണ് പരസ്യ ഭീഷണി മുഴക്കിയത്. വെള്ളിയാഴ്ച മന്ത്രിയുടെ ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യവെയാണ് ശ്യാംരാജിൻെറ ഭീഷണിപ്പെടുത്തൽ. 'നിങ്ങളുടെയൊക്കെ വീട് എവിടെയാണ്... നിങ്ങൾ എപ്പോഴാണ് വീടുകളിലേക്ക് പോകുന്നത്... നിങ്ങളുടെ ആൺമക്കൾ എവിടെയാണ് പഠിക്കുന്നത്... എവിടെയാണ് ജോലിചെയ്യുന്നത്... എന്ന കൃത്യമായ വിവരങ്ങൾ ഞങ്ങളുടെ കൈയിലുണ്ട്. മേഴ്സിക്കുട്ടിയമ്മയുടെ അടക്കം...' എന്നായിരുന്നു ഭീഷണിപ്പെടുത്തൽ. യുവമോർച്ചയുടെ കൊലവിളിയിൽ പ്രതിഷേധിച്ച് സി.പി.എം കുണ്ടറ ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ, സി. സന്തോഷ്, ജില്ല പഞ്ചായത്തംഗം ജൂലിയറ്റ് നെൽസൺ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story