Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോവൂര്‍ കുഞ്ഞുമോനെ...

കോവൂര്‍ കുഞ്ഞുമോനെ അപമാനിക്കാനുള്ള ശ്രമം അപലപനീയം -എൽ.ഡി.എഫ്

text_fields
bookmark_border
കൊല്ലം: കോവൂര്‍ കുഞ്ഞുമോന്‍ എം.എൽ.എയെ അപമാനിച്ച കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയെ എൽ.ഡി.എഫ് ജില്ലകമ്മിറ്റി കണ്‍വീനര്‍ എന്‍. അനിരുദ്ധന്‍ അപലപിച്ചു. വടക്കന്‍ മൈനാഗപ്പള്ളിയിലെ പൊതുപരിപാടി കഴിഞ്ഞ് മടങ്ങിയ കുഞ്ഞുമോ​ൻെറ മുന്നില്‍ ഉടുമുണ്ടഴിച്ച് അശ്ലീലപ്രകടനം നടത്തുകയും അസഭ്യം പറയുകയും വാഹനത്തി​ൻെറ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. ഇത്തരം പ്രകോപനപരമായ നടപടികളില്‍നിന്ന്​ അണികളെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണം. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നടപടികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച കമീഷണര്‍ ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം * പ്രവര്‍ത്തകര്‍ക്ക് നേരെ 12 തവണ ജലപീരങ്കി പ്രയോഗിച്ചു കൊല്ലം: യുവമോര്‍ച്ച നേതാക്കളുടെ വീടുകളിലെത്തി പൊലീസ് അതിക്രമം നടത്തുന്നുവെന്നാരോപിച്ച് യുവമോര്‍ച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കമീഷണര്‍ ഓഫിസ് മാര്‍ച്ചില്‍ സംഘർഷം. പ്രവര്‍ത്തകര്‍ക്ക് നേരെ 12 തവണ ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാജിൽ ബി.ജെ.പി ജില്ല സെക്രട്ടറി വി.എസ്. ജിതിന്‍ദേവ്, യുവമോര്‍ച്ച നേതാക്കളായ അനീഷ്ജലാല്‍, ജില്ല ജനറൽ സെക്രട്ടറി അജിത് ചോഴത്തില്‍, ബബുല്‍ദേവ്, ദീപു, പ്രിന്‍സ്, പ്രജിത്, കണ്ണന്‍, രാഹുല്‍, യഥു, സനല്‍, ദീപു, ബാലന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം ​െറസ്​റ്റ്​ ഹൗസിന് മുന്നില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. യുവമോര്‍ച്ച നേതാക്കളെ തെരഞ്ഞുപിടിച്ച്​ വേട്ടയാടുന്ന സി.പി.എം-പൊലീസ് ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ലാത്തിച്ചാർജ് നടന്നയുടന്‍ ബി.ജെ.പി ജില്ല പ്രസിഡൻറ് ബി.ബി. ഗോപകുമാര്‍ സ്ഥലത്ത് എത്തി. റോഡില്‍ കുത്തിയിരുന്ന്​ പ്രതിഷേധിച്ച പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പൊലീസ് അതിക്രമം ന്യായീകരിക്കാന്‍ കഴിയില്ലെന്നും പ്രകോപനം കൂടാതെ നടത്തിയ ആക്രമണം സി.പി.എം പാര്‍ട്ടി ഓഫിസില്‍ നിന്ന് ലഭിച്ച നിർദേശത്തിൻെറ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story