Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

text_fields
bookmark_border
(ചിത്രം) ഇരവിപുരം: വിവാഹ വാഗ്ദാനം നൽകി പതിനെട്ടുകാരിയായ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി വിവിധയിടങ്ങളിൽ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവിനെ ഇരവിപുരം പൊലീസ് അറസ്​റ്റ്​ ചെയ്തു. ചവറ ചെറുശ്ശേരി മുറിയിൽ കെ.പി തിയറ്ററിന് എതിർവശം പുളിമൂട്ടിൽ വീട്ടിൽ ഫെഡറിക് ജെയിംസ് (22) ആണ് അറസ്​റ്റിലായത്. തെക്കേവിള സ്വദേശിയായ പെൺകുട്ടിയെ പ്രേമം നടിച്ച് കടത്തിക്കൊണ്ടുപോയി നാലുമാസത്തോളം പീഡിപ്പിച്ചശേഷം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് കേസേടുത്തശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇരവിപുരം സി.ഐ വിനോദ്, എസ്.ഐമാരായ അനീഷ്, ബിനോദ് കുമാർ, ദീപു, അഭിജിത്ത്, ജി.എസ്.ഐ സുനിൽ, എസ്.സി.പി.ഒ സൈഫുദ്ദീൻ, ഡബ്ല്യു.സി.പി.ഒ മഞ്ചു, സി.പി.ഒമാരായ മനാഫ്, ചിത്രൻ, സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. യുവാവിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ (ചിത്രം) ചാത്തന്നൂർ: യുവാവിനെ തലക്കടിച്ച് മാരകമായി പരിക്കേൽപിച്ച കേസിൽ പ്രതിയെ ചാത്തന്നൂർ പൊലീസ് പിടികൂടി. കാരംകോട് ജിതേഷ് ഭവനിൽ രാജേഷ് (45 -ബോട്ട് രാജേഷ്) ആണ് അറസ്​റ്റിലായത്​. ബന്ധു കൂടിയായ കാരംകോട് കണ്ണേറ്റ സുദർശന വിലാസത്തിൽ അഖിലിനാണ് (30) കുപ്പി കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക്​ രണ്ടരയോടെ കാരംകോട് കാപ്പെക്സ് ജങ്ഷനിൽ ഇരുവരും വാക്കേറ്റമുണ്ടാകുകയും തുടർന്ന് അടിയിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റ അഖിലിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം ഒളിവിൽ പോയ രാജേഷിനെ കൈതക്കുഴിയിൽ വയൽ ഭാഗത്തെ ഒരു ഏറുമാടത്തിൽനിന്നും ശനിയാഴ്ച പുലർച്ചയോടെ പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ ജസ്​റ്റിൻ ജോണിൻെറ നേതൃത്വത്തിൽ പ്രബേഷനറി എസ്.ഐ ഷാൻ, എ.എസ്.ഐ രാമചന്ദ്രൻ, സി.പി.ഒമാരായ സുനിൽ, രഞ്​ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലൈബ്രറി പ്രവർത്തകരെ ആക്രമിച്ച സംഭവം. ഒരാൾകൂടി അറസ്​റ്റിൽ (ചിത്രം) ഇരവിപുരം: മയക്കുമരുന്ന്​ സംഘം ലൈബ്രറി പ്രവർത്തകരെ ആക്രമിച്ച കേസിൽ സംഘത്തിലെ പ്രധാനിയെ ഇരവിപുരം പൊലീസ് പിടികൂടി. ഇത്തിക്കര പാലത്തിന് സമീപം വാടകക്ക്​ താമസിക്കുന്ന അഖിൽ (19- ഭാസി) ആണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് സബീർ, ആഷിക്ക്, നിഷാദ് എന്നിവരെ നേരത്തേ ഇരവിപുരം പൊലീസ് പിടികൂടിയിരുന്നു. തിരുവോണദിവസം രാത്രി പത്തരയോടെ വാളത്തുംഗൽ ലിയോ ക്ലബിന് സമീപത്തായിരുന്നു സംഭവം. ലിയോ ക്ലബിൽ കോവിഡ് ബോധവത്​കരണ പ്രവർത്തനങ്ങളുടെ അവലോകനം നടക്കവെ പ്രദേശത്തിന് പുറത്തുനിന്നുള്ള ചില യുവാക്കൾ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ടതിനെ ലൈബ്രറി പ്രവർത്തകർ ചോദ്യംചെയ്തിരുന്നു. ഇതിനുശേഷം സംഘടിച്ചെത്തിയ സംഘം മന്നം മെമ്മോറിയൽ എച്ച്.എസ്.എസിന് സമീപം ലിയോനഗർ നാല് ശ്രീഭവനിൽ ശ്രീജിത്ത് ഉൾ​െപ്പടെ ഏതാനുംപേരെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപിച്ചശേഷം കടന്നുകളയുകയായിരുന്നു. ചിറവയൽ ഭാഗത്ത് ആളൊഴിഞ്ഞ വീടും പുരയിടങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് മൊത്തവ്യാപാരം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ വന്നുപോകുന്നവരെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. ഇരവിപുരം എസ്.ഐമാരായ അനീഷ് എ.പി, ദീപു, അഭിജിത്ത്, ജി.എസ്.ഐ ആൻറണി, എ.എസ്.ഐ, ഷാജി, എസ്.സി.പി.ഒ സൈഫുദ്ദീൻ, സി.പി.ഒമാരായ ചിത്രൻ, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story