Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2020 11:58 PM GMT Updated On
date_range 5 Sep 2020 11:58 PM GMTവീടുകയറി ആക്രമണം: രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
(ചിത്രം) ചാത്തന്നൂർ: ഉളിയനാട് അപ്പൂപ്പൻ കാവിന് സമീപം രാത്രിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിൽ രണ്ടുപേരെ പിടികൂടി. ഇതിൽ ഒരാൾ ചാത്തന്നൂർ എക്സൈസ് സംഘം റെയ്ഡിനിടയിൽ നാടൻ ബോംബ് കണ്ടെടുത്ത കേസിലെ പ്രതിയാണ്. മീനാട് കിഴക്ക് കൊല്ലാക്കുഴി ക്ഷേത്രത്തിന് സമീപം കൊച്ചുകുന്നുംപുറത്ത് വീട്ടിൽ ഷാൻ(28), കോയിപ്പാട് രാജീവ്ഗാന്ധി കോളനിയിൽ രാഹുൽ ഭവനിൽ മമ്മസാലി എന്ന് വിളിക്കുന്ന വിഷ്ണു (28)എന്നിവരെയാണ് ചാത്തന്നൂർ എസ്.എച്ച്.ഒ ജസ്റ്റിൻ ജോൺ, എസ്.ഐ എ.എസ്. സരിൻ എന്നിവരുടെ നേതൃത്വത്തിലുള്ള െപാലീസ് സംഘം അറസ്റ്റ് ചെയ്തത്. കോയിപ്പാട് രാജീവ്ഗാന്ധി കോളനിയിലെ ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ആഗസ്റ്റ് 26ന് രാത്രി പത്ത് മണിയോടെയാണ് ഉളിയനാട് അപ്പൂപ്പൻ കാവിന് സമീപം ഷാനും വിഷ്ണുവും ഉൾപ്പെട്ട സംഘം നാടൻ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. സംഘർഷവുമായി ബന്ധപ്പെട്ട് 14 പേർക്കെതിരെ കേസ് എടുത്തിരുന്നു. പ്രധാന കഞ്ചാവ് കച്ചവടക്കാരാണ് അറസ്റ്റിലായ ഇരുവരുമെന്ന് െപാലീസ് പറഞ്ഞു മുമ്പും കഞ്ചാവുമായി ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണസംഘത്തിൽ പ്രൊബേഷണറി എസ്.ഐ നിഷാൻ, സി.പി.ഒമാരായ രഞ്ജിത്ത്, സുനിൽ, അനിൽകുമാർ, ബിനീഷ് എന്നിവരും ഉണ്ടായിരുന്നു. പീഡനശ്രമം: യുവാവിനെ പിടികൂടി (ചിത്രം) ഇരവിപുരം: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ യുവാവിനെ പിടികൂടി. കുന്നത്തൂർ ശൂരനാട് ഇടപ്പനയം കരയിൽ പാറകടവ് പോണാൽ പടീറ്റതിൽ വീട്ടിൽ സുഭാഷിനെയാണ് (34) പോക്സോ നിയമപ്രകാരം ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈയിലായിരുന്നു സംഭവം നടന്നത്. സിറ്റി സൈബർ സെല്ലിൻെറ സഹായത്തോടെ കൊല്ലം എ.സി.പി പ്രദീപ് കുമാറിൻെറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മാവേലിക്കര ചുനക്കരയിൽ ഒളിവിൽ കഴിയുന്നതായി സൂചന ലഭിച്ചു. ഇതിനെ തുടർന്ന് ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ വിനോദ് കെ.യുടെ നേതൃത്വത്തിൽ എസ്.ഐമാരായ ബിനോദ് കുമാർ, ദീപു, പ്രൊബേഷനറി എസ്.ഐ. അഭിജിത്ത്, ഗ്രേഡ് എസ്‌ഐ ആൻറണി, സി.പി.ഒ.സാബിത്ത് എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story