Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2020 11:59 PM GMT Updated On
date_range 3 Sep 2020 11:59 PM GMTഓണം ആഘോഷിക്കാനെത്തിയവര്‍ക്ക് കോവിഡ്
text_fieldsbookmark_border
കുളത്തൂപ്പുഴ: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതോടെ അകലെനിന്ന് ഓണം ആഘോഷിക്കാനായി കുളത്തൂപ്പുഴയിലെത്തിയ കുടുംബത്തിലെ കുട്ടിയടക്കം മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചോഴിയക്കോട്, മൈലമൂട് വാര്‍ഡുകള്‍ കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞദിവസം കുളത്തൂപ്പുഴയിലെത്തിയ കുടുംബത്തിലെ യുവാവിന് ശാരീരിക അസ്വസ്ഥതകളെതുടര്‍ന്ന് ചികിത്സതേടിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ ഭാര്യക്കും മകനുമടക്കം രോഗം സ്ഥിരീകരിച്ചു. തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഇവരുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ 35ലധികം പേരെ നിരീക്ഷണത്തിലാക്കുകയും സ്രവപരിശോധന നടത്തുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് ചോഴിയക്കോട്, മൈലമൂട് വാര്‍ഡുകളില്‍ പൊലീസ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്. എന്നാല്‍, കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ച വാര്‍ഡുകളിലെ നിയന്ത്രണത്തിനായി മലയോര ഹൈവേയില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങള്‍ നിയന്ത്രിച്ചതോടെ നിയന്ത്രണങ്ങളില്ലാത്ത സമീപപ്രദേശങ്ങളിലുള്ളവര്‍ക്കുപോലും പ്രധാന പാതയിലേക്കിറങ്ങാന്‍ കഴിയുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റബർ ഷീറ്റ് മോഷണം പോയി ഓയൂർ: വീട്ടിൽനിന്ന് റബർ ഷീറ്റ് മോഷണം പോയി. മീയന ഹാരീസ് മൻസിലിൽ ഫസലുദീൻെറ വീട്ടിൽനിന്നാണ് റബർ ഷീറ്റുകൾ േമാഷണം പോയത്. ടെറസിൽ ഇട്ടിരുന്ന 250 റബർ ഷീറ്റുകളാണ് മോഷ്ടിച്ചത്. പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. റൂറല്‍ പൊലീസ് കണ്‍ട്രോള്‍ റൂം ട്രാഫിക് പൊലീസ് സ്റ്റേഷന് കെട്ടിടത്തിലേക്ക് മാറുന്നു കൊട്ടാരക്കര: റൂറല്‍ പൊലീസ് കണ്‍ട്രോള്‍ റൂം കൂടുതൽ സൗകര്യങ്ങളോടെ ട്രാഫിക് പൊലീസ് സ്റ്റേഷന് കെട്ടിടത്തിലേക്ക് മാറുന്നു. കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലുമുള്ള സി.സി.ടി.വി കാമറയുടെ കണ്‍ട്രോള്‍, ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള അതിസുരക്ഷാ കാമറകളുടെ കണ്‍ട്രോള്‍, ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപിച്ചിട്ടുള്ള ലോക്കപ് നിരീക്ഷണകാമറകള്‍ എന്നിവയെല്ലാം ഒരുകുടക്കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story